അമ്പരപ്പുകൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും അവസാനമില്ല, അറുപതു ദിവസത്തിനുള്ളിൽ റഷ്യയിൽ അരങ്ങേറിയ സംഭവങ്ങൾ ലോകത്തെ തുടർച്ചയായി ആശയക്കുഴപ്പത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും കരുത്തേറിയ സ്വകാര്യ സൈന്യമായ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ സംഘത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. രഹസ്യമായി നടത്തിയ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പോലും പങ്കെടുത്തില്ല. പ്രിഗോഷിന്റെ മരണത്തിനിടയാക്കിയ വിമാന അപകടം സ്വാഭാവികമോ അതോ കൊലപാതകമോ? കൊലപ്പെടുത്തിയെങ്കിൽ ആര്? റഷ്യയോ അതോ യുക്രെയ്നോ? സൈനിക നേതൃത്വത്തിനെതിരെ കലാപനീക്കം നടത്തിയതിനു പകരമായി, ചതിക്കു മാപ്പില്ലെന്ന തന്റെ നയം പുട്ടിൻ വാഗ്നർ തലവന്റെ കാര്യത്തിൽ നടപ്പിലാക്കിയെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ സംശയിക്കുന്നത്. റഷ്യയ്ക്കു നേരെയുള്ള തിരിച്ചടിയുടെ (കൗണ്ടർ ഒഫൻസീവ്) പരാജയം മറയ്ക്കാൻ യുക്രെയ്ൻ നടത്തിയ രഹസ്യ ഓപറേഷനാണ് പ്രിഗോഷിന്റെയും സംഘത്തിന്റെയും ജീവനെടുത്തതെന്നും സംശയിക്കുന്നവരേറെ. എന്താണു യാഥാർഥ്യം? പ്രിഗോഷിനെ കൊലപ്പെടുത്താൻ യുഎസ് ഉൾപ്പെടെയുള്ള വിദേശ ശക്തികൾ ഇടപ്പെട്ടോ? വാഗ്നർ സംഘത്തിന്റെ തലപ്പത്തുള്ള സുപ്രധാന പോരാളികളുടെ മരണത്തോടെ സൈനികർക്ക് ഇനി എന്തുസംഭവിക്കും? യുക്രെയ്ന്‍ യുദ്ധത്തെ അതു ബാധിക്കുമോ? വിശദമായി പരിശോധിക്കാം....
HIGHLIGHTS
- 2019 ൽ സുഡാനിൽ വച്ചു നടന്ന ഒരു വിമാനാപകടത്തിൽ വാഗ്നർ സംഘത്തലവൻ പ്രിഗോഷിൻ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു. എന്നാൽ 3 ദിവസത്തിനു േശഷം അദ്ദേഹം വീണ്ടും റഷ്യയിൽ പ്രത്യക്ഷപ്പെട്ടു. സമാനമായ സംഭവമാണോ ഇത്തവണയും നടന്നത്? ഐഎസ്, അൽ ഖായിദ തീവ്രവാദികളോടു പോരാടാൻ വാഗ്നർ സംഘം ഒരുങ്ങിയെന്ന പ്രിഗോഷിന്റെ വിഡിയോ സന്ദേശത്തിനു പിന്നാലെ അപകടം. മരണത്തിൽ ‘ആഫ്രിക്കൻ വഴിത്തിരിവ്’?
- പ്രിഗോഷിന്റെ മരണശേഷം വാഗ്നർ സംഘത്തെ നയിക്കാനെത്തുമോ ‘റഷ്യയുടെ ഹീറോ?’