തീപ്പന്തമായി വന്നു, നനഞ്ഞ പടക്കമായി മടങ്ങി ‘ഏഷ്യയിലെ നാലാം സ്ഥാന’ക്കാർ; എങ്കിലും സഞ്ജുവിനോട് എന്തിനിത് ചെയ്തു?

Mail This Article
ഏഷ്യകപ്പ് കളിക്കാൻ ശ്രീലങ്കയിലേക്കെത്തുമ്പോൾ ലോകത്തെമ്പാടുമുള്ള പല ക്രിക്കറ്റ് ആരാധകരുടെയും പ്രിയപ്പെട്ട ടീം പാക്കിസ്ഥാനായിരുന്നു. ബാറ്റർമാരെ നിലയുറപ്പിക്കാൻ സമ്മതിക്കാതെ തീയുണ്ടകൾ വർഷിക്കുന്ന പേസർമാർ, ഷദബ് ഖാന്റെ നേതൃത്വത്തിലെ സ്പിന്നർമാർ, ബാറ്റിങ്ങിൽ ‘കിങ്’ ബാബറും കൂട്ടാളികളും... എതിരാളികളുടെ ആരാധകരെ പേടിപ്പെടുത്തുന്നതായിരുന്നു ആ ലൈനപ്പ്. തന്നെയുമല്ല, ഇടയ്ക്കിടെ കളിക്കാരെ മാറ്റിപ്പരീക്ഷിക്കാതെ ഏറെക്കുറെ സെറ്റായ ടീമുമായാണ് അവർ കപ്പടിക്കാൻ ശ്രീലങ്കയിലേക്കു തിരിച്ചത്. വനീന്ദു ഹസരംഗ, ദുഷ്മന്ത ചമീര, ലഹിരു കുമാര, ലഹിരു മധുഷങ്ക എന്നീ പ്രധാന ബോളർമാർക്കു പരുക്കേറ്റതു കാരണം പകരക്കാരുമായി കളിക്കേണ്ടി വന്ന ശ്രീലങ്ക ആശങ്കയിലായിരുന്നു. മറുവശത്ത് ഇന്ത്യയാകട്ടെ, ലോകകപ്പിന് ഒരു മാസം മാത്രം അകലെ ഏറ്റവും മികച്ച ടീം കോംബിനേഷനെപ്പോലും കണ്ടെത്താനാകാത്ത അവസ്ഥയിലുമായിരുന്നു.