ഇതാണ് ജിഎസ്ടി ‘അടവ്’

Mail This Article
×
കരിമണൽക്കമ്പനിയിൽ നിന്നു കിട്ടിയ കാശിന്റെ ഒരംശത്തിന് ദശാംശാടിസ്ഥാനത്തിൽ ജിഎസ്ടി അടച്ച ടി.വീണയെന്ന സംരംഭകയെ വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതു ന്യായമല്ലെന്നാണ് പ്രഥമദൃഷ്ട്യാ കരുതേണ്ടത്. ഇക്കാര്യത്തിൽ മാത്യു കുഴൽനാടന്റെ തീരാസംശയങ്ങൾക്കു തന്നെക്കൊണ്ടു ‘നൽകാവുന്ന മറുപടി’ ഇതാണെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞതാണ്. ‘ഈ എപ്പിസോഡ് മാത്യു ഇവിടെ അവസാനിപ്പിക്കണം’ എന്നും അപേക്ഷപോലെ പറഞ്ഞു. പക്ഷേ, ഉടുമ്പു പിടിക്കുന്നതു പോലെയാണു മാത്യു. ഒരു വിഹിതത്തിനു ജിഎസ്ടി അടച്ചോ എന്നതല്ല മുഖ്യമന്ത്രിയുടെ മകൾ അഴിമതിപ്പണം വാങ്ങിയോ എന്നതാണു കാര്യമെന്നും കക്ഷി മാറ്റിപ്പിടിച്ചു. ജിഎസ്ടി റജിസ്ട്രേഷനു മുൻപു തന്നെ അഴിമതിപ്പണം വാങ്ങിത്തുടങ്ങിയെന്നും പറഞ്ഞുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.