മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് അമിത പ്രാധാന്യം ലഭിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭയിലേക്ക് രാജ്യമെമ്പാടും നടത്തുന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പെത്തുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് അതിൽ പ്രധാനം. ഒരു സെമിഫൈനൽ പ്രതീതി. പഞ്ചയുദ്ധം, പഞ്ചാംഗം, അഞ്ചിലങ്കം എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മുൻതിരഞ്ഞെടുപ്പിൽ ഈ 5 സംസ്ഥാനങ്ങളിൽ കുറച്ച് മാത്രം പ്രാധാന്യവും സമയവും റിപ്പോർട്ടുകളിൽ ലഭിക്കുന്നത് മിസോറമിനാണ്. ഇക്കുറി അത് തിരുത്തപ്പെട്ടു. മിസോറമിൽ ചർച്ചയായ രാഷ്ട്രീയ വിഷയങ്ങളും ചതുഷ്കോണ മത്സരം പകരുന്ന പോരാട്ടച്ചൂടുമായിരുന്നു കാരണം. ഇതിനൊപ്പം വോട്ടെണ്ണൽ ദിനം മാറ്റിയതും മിസോറം ഫലം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായി. ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളെയും തോൽപിച്ച ഫലമാണ് മിസോറമിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. പാരമ്പര്യം അവകാശമുദ്രയാക്കിയ, ആഴത്തിൽ വേരൂന്നിയ പാർട്ടികളെ കൈവിട്ട് ജനം പുതിയ പാർട്ടിക്ക് ഭരിക്കാനുള്ള അവസരം നൽകി. ഈ ഫലത്തിലേക്ക് മിസോറമിനെ എത്തിച്ചത് എന്താണ്? പുതിയ താരോദയമായി സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്‍പിഎം) മാറിയതെങ്ങനെയാണ്? മണിപ്പുരിനെ മുന്നിൽവച്ച് വോട്ട് തേടിയ കോൺഗ്രസിനും മിസോ നാഷനൽ ഫ്രണ്ടിനും പിഴച്ചതെവിടെയാണ്? എങ്ങനെയാണ് ബിജെപി മിസോറമിൽ നില മെച്ചപ്പെടുത്തിയത്? പരിശോധിക്കാം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com