ബ്രിട്ടന് ഇന്ത്യ ഇനി 'സൂപ്പർ പവർ': മോദിയുടെ ലക്ഷം കോടി സ്വപ്നത്തിലേക്കും സ്റ്റാർമറുടെ കൂട്ട്: എന്താകും എഫ്ടിഎ?
Mail This Article
×
ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിതാവ് റോഡ്നി സ്റ്റാർമറിനുണ്ടായ ദുരനുഭവം ‘സൺഡേ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിട്ടുണ്ട് നിയുക്ത ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ. ആ ഫാക്ടറിയിൽനിന്ന് പിതാവിനേറ്റ അപമാനത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നാണ് സ്റ്റാർമർ പറഞ്ഞത്. താഴെക്കിടയിലുള്ളവരോടുള്ള അവഗണന കലർന്ന പെരുമാറ്റമാണ് റോഡ്‌നിയെ വേദനിപ്പിച്ചത്. പലപ്പോഴും ജീവിതത്തിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് പിതാവ് മാറി നിൽക്കുന്നതു പോലും കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം ആ ഫാക്ടറി ഓർമകളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇക്കാര്യം തന്റെ മനസ്സിനെയും മുറിവേല്‍പിച്ചതായി തുറന്നു സമ്മതിച്ചു സ്റ്റാർമർ. പക്ഷേ, അത് ജീവിതത്തില്‍ വലിയൊരു തിരിച്ചറിവാണ് സമ്മാനിച്ചത്.
English Summary:
Keir Starmer Backs Modi's Economic Vision: What's Next for the UK-India FTA?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.