നിർണായക കക്ഷികളെന്ന വസ്തുതവച്ച്, ആന്ധ്രയ്ക്കും ബിഹാറിനും എന്തിനൊക്കെ എത്ര പണം വീതം വേണമെന്നു ഡൽഹിയിലേക്കു കത്തെഴുതിയാൽ മതിയാകുമായിരുന്നു. അങ്ങനെയൊരു ധാർഷ്ട്യം നായിഡുവോ നിതീഷോ പ്രകടിപ്പിച്ചില്ല.
പകരം, തനിക്കെന്തൊക്കെ വേണമെന്നു പറയാൻ നായിഡു ഈ മാസംതന്നെ രണ്ടു തവണ ഡൽഹിയിൽവന്നു; നിതീഷിന്റെ അധ്യക്ഷതയിൽ ജെഡിയു ദേശീയ നിർവാഹകസമിതി ഡൽഹിയിൽ ചേർന്ന് ആവശ്യപ്രമേയം പാസാക്കി. വായിക്കാം ഇന്ത്യാ ഫയൽ...
Mail This Article
×
കഴിഞ്ഞ വർഷങ്ങളിൽ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനുശേഷം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി വില കൊടുത്തു വാങ്ങിയെന്നതു തൊട്ടറിയാവുന്ന തെളിവുകളില്ലാത്ത ആരോപണമാണ്. എന്നാൽ, കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണ ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിനു ബിജെപി വില നൽകുന്നുണ്ടെന്നത് അങ്ങനെയൊരു ആരോപണമല്ല. ആ വിലയുടെ പണക്കണക്ക് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ വ്യക്തമാകുമെന്നു കരുതാം. പണം എന്നു പറഞ്ഞതുകൊണ്ട് കൈക്കൂലിയെന്ന് അർഥമില്ല; ഭൂരിപക്ഷത്തിനുള്ള പ്രതിഫലം എന്നു പറഞ്ഞാൽ അധികമാവില്ല. ലോക്സഭയിൽ 16 സീറ്റുള്ള തെലുങ്കുദേശം പാർട്ടിയും 12 സീറ്റുള്ള ജനതാദളു(യു)മാണ് ഭൂരിപക്ഷം സാധ്യമാക്കിയതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡു ഇന്നു പ്രതീക്ഷിക്കുന്നത്. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയെന്നതാണ് ടിഡിപിയുടെ ആവശ്യം; ബിഹാറിനും അതേ പദവി വേണമെന്നു ജെഡിയു.
English Summary:
Finance Minister's Budget Dilemma: Catering to NDA Allies or Upholding BJP's Economic Vision?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.