ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.

loading
English Summary:

Cross Fire Exclusive Interview With Congress Leader MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com