മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽനിന്നുള്ള പരിഹാരത്തിന് എന്തിനാണ് കേരളവും തമിഴ്നാടും കാത്തിരിക്കുന്നത്? ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ മികച്ച ബന്ധം നിലനിൽക്കെ, ഭരണകക്ഷികൾ ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ രാഷ്ട്രീയപരിഹാരത്തിനു വീണ്ടും ശ്രമിക്കുന്നതിന് എന്താണു തടസ്സം?
വായിക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ കോളം ‘ഇന്ത്യാ ഫയൽ’...
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും. (PTI Photo)
Mail This Article
×
ഒറ്റനോട്ടത്തിൽ, കേരളവും തമിഴ്നാടും തമ്മിലുള്ളതുപോലൊരു ബന്ധം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾക്കൊന്നിനും അവകാശപ്പെടാനില്ല. ജനങ്ങളും തീർഥാടനകേന്ദ്രങ്ങളും സിനിമയും സംഗീതവും നൃത്തവുമെല്ലാം അതിനു കാരണങ്ങളാണ്. ഇപ്പോഴാണെങ്കിൽ, മുഖ്യമന്ത്രിമാർ തമ്മിലും സൗഹൃദം. വയനാടിനായി സ്റ്റാലിൻ നൽകിയ പണത്തിന് അയൽസ്നേഹത്തിന്റെ സുഗന്ധമുണ്ട്. ഈ നല്ല ബന്ധം പക്ഷേ, മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള തർക്കത്തെ സ്വാധീനിക്കുന്നില്ല. 1886ലെ കരാറിനു നിലനിൽപുണ്ടോ എന്ന അടിസ്ഥാനചോദ്യമുൾപ്പെടെ സുപ്രീം കോടതി വീണ്ടും പരിഗണിക്കുകയാണ്.
1998 മുതൽ മുല്ലപ്പെരിയാർ പ്രശ്നം സുപ്രീം കോടതിയിലുണ്ട്. 2006ലും 2014ലും ഭരണഘടനാ ബെഞ്ചുകൾ സുപ്രധാന വിധികൾ നൽകി. അവ കേരളത്തിന്റെ ആശങ്ക പരിഹരിച്ചില്ല. സാഹചര്യം നോക്കുമ്പോൾ, തർക്കം ഏഴംഗ ബെഞ്ചാവും ഇനി പരിശോധിക്കുക. അവരത്
English Summary:
Beyond Courts: Is a Political Solution the Only Way Forward for Mullaperiyar Dam Dispute?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.