ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാരിനു ലഭിച്ചിട്ട് നാലര വർഷം കഴിഞ്ഞു. ഈ നാലര വർഷവും സർക്കാർ നിശ്ശബ്ദത പാലിച്ചോ? സ്ത്രീകളെ ഉപദ്രവിച്ചവർക്കെതിരെ കേസെടുക്കാമെന്ന റിപ്പോർട്ടിലെ ശുപാർശ മറച്ചുവച്ചതു ചിലരെ രക്ഷിക്കാനോ? പുറത്തുവിടാത്ത ഭാഗങ്ങളിൽ നടപടിയെടുക്കാൻ സർക്കാരിനു തടസ്സമുണ്ടോ?
സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഹേമ കമ്മിഷന്റെ നിർദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്തിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കുന്നു
ജുഡീഷ്യൽ കമ്മിഷനിലെ മൊഴികളുടെ നിയമ സംരക്ഷണം അന്വേഷണ കമ്മിറ്റിയിലെ മൊഴികൾക്കില്ലാത്തതിനാൽ ഹേമ കമ്മിറ്റി മൊഴികൾക്ക് സംരക്ഷണം ലഭിക്കില്ലെന്ന് നിയമ വിദഗ്ധർ
(Representative Image: istockphoto/ brightstars)
Mail This Article
×
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും താൻ മന്ത്രിയായ ശേഷം കമ്മിഷന്റെ നിർദേശങ്ങളിൽ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ.‘‘ഞാൻ മന്ത്രിയായ ശേഷം, റിപ്പോർട്ടിന്റെ കസ്റ്റോഡിയനായ ഉദ്യോഗസ്ഥൻ ഒരു കുറിപ്പു തന്നു. കമ്മിറ്റിയുടെ നിഗമനങ്ങളും നിർദേശങ്ങളുമായി 24 കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. ഞാൻ മുഖ്യമന്ത്രിയുമായി ആലോചിച്ചു. മുന്നോട്ടു പോകാൻ അദ്ദേഹം പറഞ്ഞു. പലരുമായും ആ നിർദേശങ്ങൾ ചർച്ച ചെയ്തു. സിനിമാനയം രൂപപ്പെടുത്താൻ ഷാജി എൻ.കരുൺ അധ്യക്ഷനായി കമ്മിറ്റിയുണ്ടാക്കി. കമ്മിറ്റി കരട് റിപ്പോർട്ടുണ്ടാക്കി. ഇതു ചർച്ച ചെയ്യാൻ നവംബറിലോ ഡിസംബറിലോ കൊച്ചിയിൽ കോൺക്ലേവ് നടത്താനും തീരുമാനിച്ചു’’– മന്ത്രി പറഞ്ഞു. 2019 ഡിസംബർ 31ന് കമ്മിറ്റി റിപ്പോർട്ട് നൽകി. വ്യക്തികളെ ബാധിക്കുന്ന പരാമർശങ്ങൾ ഉള്ളതിനാൽ റിപ്പോർട്ട് രഹസ്യമായി വയ്ക്കണമെന്ന്
English Summary:
Hema Committee Testimonies Do Not Provide Legal Protection: Testimonies Cannot Be Utilized To Initiate Legal Proceedings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.