സുഡാനിലെ ആഭ്യന്തരയുദ്ധം ഒന്നേകാൽ വർഷം പിന്നിടുമ്പോൾ ഇതുവരെ പൊലിഞ്ഞത് ഒന്നര ലക്ഷത്തിലേറെ ജീവനുകൾ. അഭയാർഥി ക്യാംപുകളിൽ കുട്ടികൾ പട്ടിണിയും രോഗവും മൂലം വലഞ്ഞ് മരണത്തിന് കീഴടങ്ങുന്നു.
സുഡാനിലെ പൊതുജനത്തെ പോലും മറന്നാണ് യുഎഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ യുദ്ധത്തിന് പിന്തുണ നൽകുന്നത്. അവർ ലക്ഷ്യമിടുന്നത് എന്താണ്?
ആഭ്യന്തര യുദ്ധം എന്നതിലപ്പുറം രാജ്യമൊന്നാകെ നശിക്കുന്ന അവസ്ഥയിലേക്ക് സുഡാൻ നീങ്ങുമ്പോൾ ഐക്യരാഷ്ട്ര സംഘടന പോലും നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്!
സുഡാനിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് അഭയാർഥി ക്യാംപിൽ കഴിയുന്ന കുട്ടികളും രക്ഷിതാക്കളും (Photo by AFP)
Mail This Article
×
ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി പട്ടിണിയോ രോഗമോ കാരണം മരിക്കുന്നു. സുഡാനിലെ അൽ - ഫാഷിർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാംസാം അഭയാർഥി ക്യാംപിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദയനീയാവസ്ഥ. ഐക്യരാഷ്ട്ര സംഘടന സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ചിട്ടുള്ള ഒരു ക്യാംപാണ് ഇത്. 500 ദിവസമായി ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ദുരവസ്ഥയുടെ നേർചിത്രമാണ് സാംസാം അഭയാർഥി ക്യാംപിലേത്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 245 ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയായി. തലസ്ഥാനമായ ഖാർത്തൂമിന്റെ ഭൂരിഭാഗവും തകർന്നു. സുഡാൻ സായുധ സേനയും (എസ്എഎഫ്) അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർഎസ്എഫ്) തമ്മിലാണ് പ്രധാന പോരാട്ടം. ബ്രിട്ടന്റെയും ഈജിപ്തിന്റെയും സംയുക്ത ആധിപത്യത്തിൽനിന്ന് 1956ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം സുഡാനിൽ വിവിധ തരത്തിലുള്ള ആഭ്യന്തര കലാപങ്ങളുണ്ടായിരുന്നു. 2011ൽ
English Summary:
Red Sea Power Struggle: How Geopolitics is Fueling Sudan's Starvation? Will Sudan Become the Next Somalia?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.