സാമൂഹികശാസ്ത്രത്തിൽ ഒറ്റക്കുട്ടി കേട്ടിട്ടുള്ള ചീത്തപ്പേര് ചില്ലറയല്ല. തന്റേടി, സ്വാർഥി, സ്വാനുരാഗി... അങ്ങനെ നീളുന്നു. ഇതിൽ വാസ്തവമുണ്ടോ? എഴുപതുകളോടെയാണ് ഏകസന്താന പ്രതിഭാസം യുഎസിലും ബ്രിട്ടനിലും വ്യാപകമായത്. യൂറോപ്പിൽ ഏതാണ്ടു പകുതിയോളം കുടുംബങ്ങൾ ഒറ്റക്കുട്ടിയിലേക്ക് ഒതുങ്ങിയതായി വിയന്ന സർവകലാശാലയിലെ ഡോ. ഈവ ബ്യൂജൗൻ രേഖപ്പെടുത്തി. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ഇന്ന് സമ്പന്നരാജ്യങ്ങളിൽ ഏകസന്താനകുടുംബങ്ങളുടെ എണ്ണമേറുകയാണ്. അമേരിക്കൻ മനഃശാസ്ത്ര സംഘടനയുടെ അധ്യക്ഷനായിരുന്ന ഡോ. സ്റ്റാൻലി ഹാളും ശിഷ്യൻ ഡോ. ബൊഹാന്നോനും ഒറ്റക്കുട്ടിയെ സംശയനിഴലിൽ നിർത്തിയവരാണ്. ഒറ്റക്കുട്ടികൾ രോഗഗ്രസ്തരാണെന്നുപോലും മുദ്ര കുത്തി. ബൊഹാന്നോൻ ആയിരം കുട്ടികളെ പഠിക്കുകയും അവരിൽ 46 പേർ കൂടപ്പിറപ്പില്ലാത്തതിനാൽ സ്വാർഥത ഉൾപ്പെടെ സ്വഭാവദൂഷ്യങ്ങളുള്ളവരാണെന്നു

loading
English Summary:

The Science of Single-Child Families: Exploring Social, Emotional, and Economic Impacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com