കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അമരത്ത് നിന്ന് നേരെ സിപിഎമ്മിന്റെ സ്ഥാനാർഥിത്വത്തിലേക്ക്! പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി.സരിനെ സിപിഎം തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി സരിനും അദ്ദേഹത്തിന്റെ കൂടുവിട്ട് കൂടു മാറലും മാറി.സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ പ്രവർത്തകനാകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത സരിനെ സഖാവ് സരിൻ ആയി പാർട്ടി ഏറ്റെടുത്തത് കോൺഗ്രസിലും സിപിഎമ്മിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. അസുഖകരമായ ചോദ്യങ്ങളുടെ കൂടി നടുവിലാണ് പി.സരിൻ.ചുറ്റും ഉയരുന്ന ആ ചോദ്യങ്ങളോട് മലയാള മനോരമ മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ഡോ.പി.സരിൻ പ്രതികരിക്കുന്നു. കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന്റെ സ്ഥാനാർഥികളുമായുള്ള അഭിമുഖ പരമ്പരയിലെ ആദ്യത്തേതു കൂടിയാണ് ഈ സംഭാഷണം. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത ലക്കം ക്രോസ് ഫയറിൽ സംസാരിക്കും. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി പി.സരിൻ നടത്തിയ സംഭാഷണത്തിൽ നിന്ന്. കോൺഗ്രസിന്റെ സൈബർ പടനായകൻ. പാർട്ടിക്കു വേണ്ടി സിപിഎമ്മിനെ നിരന്തരം പ്രഹരിച്ചിരുന്നയാൾ. നിന്ന നിൽപ്പിൽ ആ പാ‍ർട്ടിയുടെ ഭാഗമാകുന്നു. മനസാക്ഷിക്കുത്ത് തോന്നുന്നില്ലേ? നിന്ന നിൽപ്പിൽ എന്ന പ്രയോഗത്തെ നിരാകരിക്കുന്നു. കോൺഗ്രസിന്റെ നിലനിൽപ്പിനുവേണ്ടിയും ആ പാർട്ടിക്കു വേണ്ട നല്ല മാറ്റങ്ങൾക്കു വേണ്ടിയും കുറേക്കാലമായി ഉള്ളിൽ നിന്നു പോരാടുന്ന ഒരു പാട് പേരുണ്ട്. ഇതു ഗതിപിടിക്കാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. അവനവിനിസത്തിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്.

loading
English Summary:

Palakkad By-election: Dr. P. Sarin Confident of CPM Support, Explains His Switch in Cross-Fire Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com