കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നേരിട്ടാണ് പാലക്കാട് കോൺഗ്രസ് ജയിച്ചു കയറിയത്. പാർട്ടിയിലെ പടലപിണക്കങ്ങളും കൊഴിഞ്ഞുപോക്കുകളും ഇത്തവണ തിരിച്ചടിയാകും എന്ന ആശങ്കയുണ്ടോ?
തുടക്കത്തിൽ മത്സര ചിത്രത്തിലേ ഇല്ലാതിരുന്ന സിപിഎമ്മിന് പി.സരിന്റെ സ്ഥാനാർഥിത്വത്തിലൂടെ മത്സരത്തിലേക്ക് മടങ്ങിയെത്താനുള്ള അവസരമല്ലേ ലഭിച്ചത്?
സതീശന്റെയും ഷാഫിയുടെയും സ്ഥാനാർഥിയാണ് രാഹുലെന്നാണ് പ്രധാന ആരോപണം?
പാലക്കാടൻ ചൂടിൽ ഉപതിരഞ്ഞെടുപ്പ് തിളച്ചുമറിയുമ്പോൾ ഉയരുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ ഉത്തരമുണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്. ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സു തുറക്കുകയാണ് അദ്ദേഹം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ (ഫയൽ ചിത്രം: മനോരമ)
Mail This Article
×
പാലക്കാട് ചുരം കേരളത്തിലേക്കുള്ള ഹൃദയവാതിൽ എന്നാണ് അറിയപ്പെടുന്നത്. വരണ്ടതും തണുത്തതുമായ പർവതക്കാറ്റുകൾ ചുരം കടന്നെത്തുന്നതുപോലെ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ഉച്ചിപൊള്ളുന്ന ചൂടുകാറ്റാണ് പാലക്കാട്ടെങ്ങും. അടുത്തുതന്നെ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും ഒന്നരവർഷം മാത്രമകലെ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഡ്രസ് റിഹേഴ്സലായും ഇതു മാറിക്കഴിഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഏറെയും നിയമസഭയിലേക്ക് അയച്ചിട്ടുള്ള പാലക്കാട്, ഇടതുപക്ഷത്തിനും ഇപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണുകൂടിയാണ്.
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കോൺഗ്രസ് ജയിക്കുന്ന പാലക്കാട് ഇത്തവണ യുഡിഎഫിനായി മൽസരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ്. പ്രതിപക്ഷരാഷ്ട്രീയത്തിൽ വാക്കിന്റെ കുന്തമുനയും പോരാട്ടമുഖവുമാണ് ഈ യുവനേതാവ്. ഇടതുപക്ഷത്തുനിന്ന് അപ്രതീക്ഷിത വെല്ലുവിളിയായി മുൻ കോൺഗ്രസ് നേതാവ് പി. സരിനാണു മത്സരിക്കുന്നത്. സിപിഎം– ബിജെപി കൂട്ടുകെട്ട് പാലക്കാടുണ്ടെന്നാണ് കോൺഗ്രസിന്റെ നിരന്തര ആരോപണങ്ങളും. പടയോട്ടങ്ങളേറെക്കണ്ട പാലക്കാടിന്റെ മണ്ണിൽ പുത്തരിയങ്കം കുറിക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രതീക്ഷകളും സാധ്യതകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
English Summary:
Palakkad Legislative Assembly Byelection Candidacy, P. Sarin's Shift to CPM and the Situation Inside Congress: UDF Candidate Rahul Mamkootathil Opens Up About His Thoughts.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.