ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഒരു പ്രത്യേകതയുണ്ട്. മലിനജലത്തിൽ അതു മാസങ്ങളോളം നശിക്കാതെ കിടക്കും. വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലരും. പിന്നീട് എപ്പോഴെങ്കിലും ഈ വെള്ളം ഒരാളുടെ ഉള്ളിൽ ചെല്ലുമ്പോൾ രോഗമുണ്ടാക്കും; അതു ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകാം. മേൽപ്പറഞ്ഞ സംഭവങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയ്ക്കുള്ള കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വൈറസ് ബാധയുണ്ടാകുന്ന 99% പേർക്കും രോഗം ഗുരുതരമാകില്ല. 0.5 ശതമാനത്തിൽ താഴെ മാത്രമാണു മരണം. പ്രായക്കൂടുതലുള്ളവരിൽ മരണനിരക്കു കൂടും. ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും 2024ൽ മുൻവർഷങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകളിൽനിന്നു വ്യക്തം. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റു രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയം. ഈ വർഷം രോഗം ഇത്രയധികം പകരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു

loading
English Summary:

Hepatitis A Outbreak Raises Alarm in Kerala. The Silent Killer Fueling Kerala's Hepatitis A Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com