‘‘കഴിഞ്ഞവർഷം പ്ലേസ്മെന്റ് നൽകിയവരിൽ 80% പേരും ബെഞ്ചിലാണ്! പലരെയും വീണ്ടും പരിശീലനത്തിന് അയയ്ക്കേണ്ടി വരുന്നു. എന്നിട്ടും, പ്രോജക്ടിൽ നിയോഗിക്കാൻ കഴിയുന്നില്ല. സ്വാഭാവികമായും റിക്രൂട്മെന്റ് തൽക്കാലത്തേക്കു നിർത്തി. ഓഫർ ലെറ്റർ കൊടുത്തിട്ടും ആരെയും ജോലിക്കു വിളിക്കുന്നില്ല’’ – കേരളത്തിലെ ഒരു ഐടി കമ്പനി മേധാവിയുടേതാണ് ഈ വാക്കുകൾ. പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ലെന്നോ? റിക്രൂട്മെന്റിനെക്കുറിച്ചു ചോദിച്ചാൽ പല കമ്പനികളും പങ്കുവയ്ക്കുന്നതു ഭാവിയെക്കുറിച്ചു പൂർണ വ്യക്തതയില്ലാത്ത സാഹചര്യമാണ്. ഏതാനും വർഷത്തേക്കു വരാവുന്ന പ്രോജക്ടുകൾ എന്തായിരിക്കുമെന്ന പൊതുധാരണ (പൈപ്‌ലൈൻ വിസിബിലിറ്റി) മുൻപു കമ്പനികൾക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യമില്ല. ക്യാംപസ് റിക്രൂട്മെന്റ് വഴി നിയമിച്ചവർക്കു രണ്ടു വർഷം കഴിഞ്ഞിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്നതിന്റെ പേരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടകയോടു റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈയിടെ. രണ്ടായിരത്തിലധികം പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ മാന്ദ്യം. രണ്ടു വർഷമായി രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് രംഗം മെല്ലെപ്പോക്കിലാണ്.

loading
English Summary:

IT Job Market Slowdown: Fewer Placements and Reduced Salaries in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com