തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോർട്ടുപ്രകാരം ജില്ലയിൽ ഒരു വർഷംകൊണ്ട് ലഹരിമരുന്നു വിൽപനയിലുണ്ടായ വർധന 300 ശതമാനമാണ്. പിടിക്കപ്പെട്ട കേസുകൾ മാത്രമാണ് ഈ കണക്കിൽപെടുന്നത്. പിടിക്കപ്പെടാത്തവ അവയെക്കാൾ എത്രയോ അധികമായിരിക്കും എന്നു സാമാന്യബുദ്ധികൊണ്ട് ചിന്തിക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒട്ടും ശുഭപ്രതീക്ഷ നൽകുന്നതല്ല ഈ റിപ്പോർട്ട്. ഇതു തിരുവനന്തപുരം റൂറൽ ജില്ലയ്ക്കു മാത്രമാണ് ബാധകമെന്നു പലരും ചിന്തിച്ചേക്കാം. പക്ഷേ, വാസ്തവം അങ്ങനെയല്ല. സംസ്ഥാനത്ത് 2024ൽ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം ജില്ല നാലാം സ്ഥാനത്തു മാത്രമാണ്. പാലക്കാട്, തൃശൂർ, കോഴിക്കോട് എന്നിവ മുന്നിലുണ്ട്. എംഡിഎംഎ വിൽപനയിലും തിരുവനന്തപുരം അങ്ങനെതന്നെ. നാലാം സ്ഥാനത്തെ വർധന 300 ശതമാനമാണെങ്കിൽ, മുകളിലെ സ്ഥാനങ്ങളിലെ വർധന എന്തായിരിക്കാം? പട്ടികയിൽ താഴെയുള്ള ജില്ലകളുടെ ഇത്തരമൊരു കണക്ക് ലഭ്യമല്ലെന്നു തോന്നുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ട് മറ്റു ചില വസ്തുതകളും നൽകുന്നുണ്ട്. ലഹരിമരുന്നു വിൽപനയിൽ സ്ത്രീകൾ

loading
English Summary:

Drug Trafficking: Kerala faces a growing Drug Crisis, with Alarming Increases in Youth Addiction and Trafficking.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com