പ്രായമായവരുടെ എണ്ണം കൂടുന്നു, പുതുതലമുറ കേരളം വിടുന്നു, കേരളത്തിലേക്ക് ഇതരസംസ്ഥാനക്കാരുടെ കുടിയേറ്റം വർധിക്കുന്നു, പ്രകൃതി ദുരന്തങ്ങളും വന്യമൃഗശല്യങ്ങളും പതിവാകുന്നു. ഇൗ വെല്ലുവിളികൾ നേരിടാൻ കേരളം എന്തുചെയ്യണം?
കേരളത്തിലെ ഭരണ, സാമ്പത്തിക, സാമൂഹിക മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നാലു വിദഗ്ധർ– ടി. നന്ദകുമാർ, ഡോ. ലേഖ ചക്രവർത്തി, ഡോ. ബി. അശോക്, ഡി. നാരായണ– വിലയിരുത്തുകയാണിവിടെ. വായിക്കാം ‘കെടുകാര്യം, കടഭാരം’ പരമ്പരയുടെ മൂന്നാം ഭാഗം.
കേരളത്തിനു പുറത്തെ വിവിധ തൊഴിൽ മേഖലകളിൽ തദ്ദേശീയർക്കു തൊഴിൽ നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. (Representative image by: istock/Nadezhda1906)
Mail This Article
×
കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ഇവിടെ യുവാക്കൾ തൊഴിൽതേടി അലയുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കേരളത്തിലെ വിവിധ മേഖലകൾ മുന്നോട്ടുപോകുന്നത്. ഇതു വൈരുധ്യമാണ്. കെട്ടിടനിർമാണം, കൃഷി, ഹോട്ടൽ വ്യവസായം തുടങ്ങി ബ്യൂട്ടി പാർലറുകൾവരെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ഇൗ തൊഴിലുകൾക്കു കൂലി കുറവാണെന്നും ഇവ സ്റ്റേറ്റസിനു ചേരാത്തവയാണെന്നുമാണു പൊതുവേ മലയാളികളുടെ ധാരണ.
കേരളത്തിനു പുറത്തെ വിവിധ തൊഴിൽ മേഖലകളിലാകട്ടെ ഇപ്പോൾ കടുത്ത മത്സരമാണ്. തദ്ദേശീയർക്കു തൊഴിൽ നൽകണമെന്ന ആവശ്യം അവിടെ ഉയർന്നുതുടങ്ങിയിട്ടുമുണ്ട്. ഇതു കേരളത്തിനുപുറത്ത് മലയാളികളുടെ തൊഴിൽസാധ്യതയെ ബാധിക്കുന്നതാണ്. മലയാളികൾ ആഗ്രഹിക്കുന്ന പല വൈറ്റ് കോളർ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഇല്ലാതാകാം. പുതിയകാലത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം വ്യത്യസ്തമാണ്.
English Summary:
Kerala's Hidden Crisis: Aging Population, Economic Stagnation, and a Looming Unemployment Catastrophe - Experts Analysing.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.