അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ നിരോധനത്തോടെ ആഗോള എണ്ണ വിപണിക്കു സംഭവിച്ച ഉലച്ചിൽ ചെറുതല്ല. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് മന്ദഗതിയിലായതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും സംഭവിച്ചത് നികത്താനാകാത്ത നഷ്ടങ്ങൾ.
അമേരിക്കയ്ക്ക് തിരിച്ചടി നൽകിക്കൊണ്ട് ശുദ്ധീകരിച്ച യുറേനിയം വിൽപനയ്ക്ക് റഷ്യ നിരോധനം ഏർപ്പെടുത്തിയതോടെ ദുരിതത്തിലാകുന്നത് ആരെല്ലാം? യൂറോപ്പ് കൈവിട്ട റഷ്യൻ പ്രകൃതിവാതകം ചൈനയ്ക്ക് കരുത്തേകുന്നതെങ്ങനെ? അറിയാം, വിശദമായി...
ക്യൂബയിലെ ഹവാന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന റഷ്യൻ എണ്ണക്കപ്പൽ. (Photo by YAMIL LAGE / AFP)
Mail This Article
×
എണ്ണപ്പണമൊഴുകുന്ന സമുദ്രപാതകളിൽ ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ ആയിരുന്നു യുഎസിന്റെയും ജി7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രധാന തലവേദന. റഷ്യൻ ക്രൂഡ് ഓയിൽ കടത്തിന് ഉപയോഗിച്ചിരുന്ന, ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത, കൃത്യമായ ഇൻഷുറൻസോ മറ്റു രേഖകളോ ഇല്ലാത്ത കപ്പലുകളെയാണ് ‘ഗോസ്റ്റ് ഫ്ലീറ്റ്സ്’ എന്നു വിളിക്കുന്നത്. അത്തരം റഷ്യൻ ഓയിൽ ടാങ്കർ കപ്പലുകളെ ‘പൂട്ടാൻ’ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുനിഞ്ഞിറങ്ങിയതോടെയാണ് എണ്ണ വിപണി കുലുങ്ങിയത്.
അനധികൃത ഓയിൽ ടാങ്കറുകൾക്ക് ജനുവരി രണ്ടാംവാരം മുതൽ അമേരിക്കയും ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ തുടങ്ങി. പല രാജ്യങ്ങളിലായി വ്യാജകമ്പനികളുടെ പേരുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 183 ടാങ്കറുകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത്.
English Summary:
Ghost Fleets and Uranium War: Russia's Bold Gamble Against the US and European Union