‘‘കേരളത്തിന്റെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയ കാലഘട്ടമാണ് രണ്ടാം പിണറായി സർക്കാരിന്റേത്’’– തന്റെ അഞ്ചാം ബജറ്റ് അവതരിപ്പിക്കാൻ തയാറെടുക്കുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ വാക്കുകളാണ് ഇത്.
പെൻഷൻ, ഡിഎ വർധന, കേന്ദ്ര സഹായം, വിഴിഞ്ഞം, വരുമാനം, കടം, മലയാളികളുടെ വിദേശ കുടിയേറ്റം, നികുതിയിളവ്, വയനാട് പാക്കേജ്, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളിൽ എന്താണ് സർക്കാർ നിലപാട്? ഈ സർക്കാരിന്റെ അവസാനത്തെ പൂർണബജറ്റ് അവതരിപ്പിക്കാനിരിക്കെ എന്താണ് ധനമന്ത്രിയുടെ മനസ്സിൽ? അദ്ദേഹത്തോട് 4 സാമ്പത്തിക വിദഗ്ധരുടെയും ചോദ്യങ്ങളുണ്ട്.
മന്ത്രി കെ.എൻ.ബാലഗോപാൽ (ഫയൽ ചിത്രം: മനോരമ)
Mail This Article
×
ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റ്. വെള്ളിയാഴ്ച രാവിലെ ഒൻപതിനു മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ അഞ്ചാം ബജറ്റ് അവതരിപ്പിക്കും. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞകാലത്ത് ജനകീയ ബജറ്റ് അവതരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിനുള്ള വെല്ലുവിളി. ബജറ്റ് പ്രസംഗത്തിനുള്ള തയാറെടുപ്പുകൾക്കിടെ മന്ത്രിക്കു പറയാനുള്ളത് എന്തെല്ലാമായിരിക്കും? പുതിയ നികുതികൾ കൊണ്ടുവരാൻ പരിമിതികളുണ്ടെന്നു പറയുന്നു മന്ത്രി. എന്നാൽ, 40 വർഷം മുൻപു നിശ്ചയിച്ച പല നിരക്കുകളും അതേപടി തുടരുന്നുണ്ട്. അവയിൽ മാറ്റം വേണം. യൂസർ ഫീയുടെ കാര്യത്തിലും മാറ്റമുണ്ടാകണം. കഴിഞ്ഞതവണ 2 രൂപ ഇന്ധന സെസ് നടപ്പാക്കിയപ്പോൾ വലിയ പ്രതിഷേധമുണ്ടായി. കേന്ദ്ര സർക്കാർ സർചാർജും സെസുമായി 20 രൂപ വാങ്ങുന്നുണ്ട്. അതിൽ ആർക്കും വിഷമമില്ലെന്നും മന്ത്രിയുടെ വാക്കുകൾ. പങ്കാളിത്ത പെൻഷനു പകരം ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ കിട്ടുന്ന
English Summary:
Kerala Budget 2025: What are the Economic Challenges and Financial Future
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.