കേരളത്തിന് ഇതെന്തു പറ്റി? ഓരോ ദിവസവും നാടു പുലരുന്നത് ഞെട്ടിക്കുന്ന വാർത്തകളിലേക്ക്. മനോനില തെറ്റിയവരെപ്പോലെ പെരുമാറുന്ന യുവാക്കൾ... വല്ലാതെ വയലന്റാകുന്ന കുട്ടികൾ... സ്വന്തം വീട്ടിലുള്ളവരെപ്പോലും വകവരുത്താൻ മടിയില്ലാത്തവർ... നിസ്സാരകാര്യത്തിനുപോലും ദേഷ്യപ്പെടുന്നവരായി, എന്തു ക്രൂരതയും കാട്ടാൻ മടിയില്ലാത്തവരായി നമ്മളിൽ ചിലരെങ്കിലും മാറുന്നു. കെട്ടുകഥകളെക്കാൾ വിചിത്രമായ സംഭവപരമ്പരകൾ നമ്മുടെ നാട്ടിൽ പതിവാകുമ്പോൾ എനിക്കുണ്ടായ സംശയമിതാണ്: എന്തുകൊണ്ട് ഇവിടെ ഇങ്ങനെ? പിന്നീടു മനസ്സിലായി, ഇതു കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ലോകത്തു മറ്റു പലയിടത്തും സമാനമായ കാര്യങ്ങൾ നടക്കുന്നുണ്ട്. ചില സംഭവങ്ങളിലെങ്കിലും മറ്റു കാരണങ്ങൾക്കൊപ്പം ഒരു വില്ലൻ കൂടിയുണ്ടാവാം: ലോങ് കോവിഡ്. കോവിഡിനുശേഷമുള്ള ദുർബലമായ ശാരീരിക– മാനസികാവസ്ഥയും മറ്റു രോഗലക്ഷണങ്ങളുമാണ് ലോങ് കോവിഡിന്റെ പ്രത്യേകത. ‘പോസ്റ്റ് കോവിഡ് സിൻഡ്രോം’ എന്നാണ് വൈദ്യശാസ്ത്രം ഇതിനു നൽകിയിരിക്കുന്ന പേര്. രണ്ടു വർഷം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജ് ജൂബിലിയുമായി ബന്ധപ്പെട്ട് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ക്ലിനിക്കൽ വൈറോളജി വിദഗ്ധൻ പ്രഫ. ആൻഡേഴ്സ് വാലീൻ ഇവിടെ വന്നിരുന്നു. അദ്ദേഹം ചോദിച്ചു: കേരളത്തിൽ നിങ്ങൾ ‘ലോങ് കോവിഡ്’ കണ്ടെത്തിയിട്ടുണ്ടോ? കണക്കുകൾ കൈവശമില്ലാതിരുന്നതിനാൽ വ്യക്തമായ ഉത്തരം നൽകാനായില്ല. പക്ഷേ, ഇപ്പോൾ മനസ്സിലാകുന്നു: ലോങ് കോവിഡ് കേരളത്തിലുണ്ടെന്ന് ഉറപ്പിക്കാനാകുന്ന സാഹചര്യങ്ങളിലേക്കു നമ്മൾ എത്തിയിരിക്കുന്നു. പക്ഷേ,

loading
English Summary:

The Unseen Enemy: Long COVID and the Surge in Crime in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com