അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഞെട്ടിക്കുന്നവർ, അധികാര പദവികളിൽ എത്തിയപ്പോൾ ഉറ്റ സുഹൃത്തുക്കളായവർ. ഈ രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയെ രണ്ടു രാജ്യങ്ങളിലെ കോടാനുകോടി മനുഷ്യർ മാത്രമല്ല, ലോകമാകെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെബ്രുവരി 13–14 തീയതികളിൽ വാഷിങ്ടനിലാണു കൂടിക്കാഴ്ച നടത്തുക. 12ന് വൈകിട്ടോടെ ഫ്രാൻസിൽനിന്നു യുഎസിൽ എത്തുന്ന മോദി 14 വരെ അവിടെയുണ്ടാകും. ട്രംപുമായി മാത്രമല്ല, ഇന്ത്യൻ സമൂഹവുമായും അമേരിക്കയിലെ കോർപറേറ്റ് മേധാവികളുമായും മോദി സംസാരിക്കും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാക്കളിലൊരാളാണ് മോദി. സർക്കാർ രൂപീകരിച്ച ശേഷം ട്രംപ് കാണുന്ന ആദ്യ ലോക നേതാക്കളുടെ കൂട്ടത്തിലാണു മോദിയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഭരണത്തിലേറിയ ആദ്യ ദിവസം മുതൽ കുടിയേറ്റവിരുദ്ധ നീക്കങ്ങളാലും തീരുവ കൂട്ടൽ ഉൾപ്പെടെയുള്ള തീരുമാനങ്ങളാലും ലോകത്തെ മുൾമുനയിലാക്കുന്ന ട്രംപ് എന്ന ‘പ്രിയ സുഹൃത്തിനോട്’ മോദി എന്തായിരിക്കും സംസാരിക്കുക? ഈ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നേട്ടമെന്താകും?

loading
English Summary:

Modi-Trump Meeting will strengthens India-US Relation. Discussions will center on trade, tariffs, immigration, and defense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com