എന്തുപറഞ്ഞാലും ‘നഹി നഹി’ എന്ന് തിരിച്ചുപറയുന്നയാളെപ്പറ്റി പഴയൊരു കഥയുണ്ട്. സ്വന്തം വീട്ടുകാരെപ്പറ്റി, അവർ അന്തസ്സുള്ളവരാണെന്നു പറഞ്ഞപ്പോഴും ‘നഹി നഹി’ എന്നദ്ദേഹം പറഞ്ഞതായാണ് ഫലിതം. പ്രതിപക്ഷം എന്നാൽ യാന്ത്രികമായി നഹി നഹി പറയേണ്ടവരല്ലെന്നാണ് ശശി തരൂരിന്റെ വാദം. തെരുവിൽ അണികൾ സിപിഎമ്മിന്റെയും പൊലീസിന്റെയും തല്ലുകൊള്ളുമ്പോൾ സർക്കാരിനെ പുകഴ്ത്തുന്ന ഒരു വാക്കുപോലും പൊറുക്കാൻ കഴിയില്ലെന്ന് പാർട്ടി നേതാക്കൾ ക്ഷുഭിതരാവുമ്പോഴും തരൂർ പറഞ്ഞുനിൽക്കുകയാണ്. പറയുന്നത് തരൂർ ആകുമ്പോൾ കണക്കുകൾക്കൊപ്പം ആശയപരമായ തലവും അതിനുണ്ടാവും. കുടുംബത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് സാധാരണ പ്രവർത്തകരെ മറന്നാലും രാഷ്ട്രീയ എതിരാളികളെ കൊണ്ടുവരാൻ നേതാക്കൾ മറക്കാറില്ല. ആണ്ടിൽ 364 ദിവസം എതിർക്കുന്നവർതന്നെ കല്യാണ ദിവസം രാഷ്ട്രീയം മറന്ന് കെട്ടിപ്പിടിക്കും. രാഷ്ട്രീയത്തിന്റെ പേരിൽ സുജനമര്യാദകളുടെ ലംഘനം പാടില്ലെന്ന് വിശ്വസിക്കുന്നവർ സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ അതാവാം എന്നാണ് പറയുന്നത്. നാടിനു ഗുണമുണ്ടാകുന്ന കാര്യമാണെങ്കിലും നല്ല വാക്കു പറയരുതെന്നാണ് അവർ തരൂരിനെ ഉപദേശിക്കുന്നത്. വിഴിഞ്ഞം പദ്ധതിയെ സ്വന്തം പാർട്ടിക്കാർ എതിർത്തപ്പോൾ തരൂർ അനുകൂലിച്ചില്ല. ഇപ്പോൾ എല്ലാവരും വിഴിഞ്ഞത്തിന്റെ ഗുണത്തെപ്പറ്റി വാചാലരാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയപ്പോഴും തരൂർ സ്വാഗതം ചെയ്തു. അപ്പോഴും സിപിഎമ്മും കോൺഗ്രസും ഞെട്ടി. അദാനിയിൽ നിന്ന്

loading
English Summary:

Shashi Tharoor, MP, praises PM Modi's visit to the US and the CPM's industrial policy. How is Tharoor maintaining Confidence in his Political Stance?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com