ബിജെപിയുടെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഏതു സമയത്തും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഇവിടെ പ്രഖ്യാപിക്കാം. ആ തീരുമാനത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന നേതാവ് വി.മുരളീധരനാണ്. ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മുരളീധരനെ സംസ്ഥാന ബിജെപി ഘടകത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായാണ് ആ പാർട്ടിയും രാഷ്ട്രീയ കേന്ദ്രങ്ങളും കരുതുന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിൽ അദ്ദേഹത്തിനുള്ള ബന്ധവും സ്വാധീനവും അതിനു കാരണമാണ്. ആറു വർഷം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ വൻ കുതിപ്പാണ് നടത്തിയത്. പരാജയപ്പെട്ടെങ്കിലും യുഡിഎഫിനും എൽഡിഎഫിനും ഭീഷണി ഉയർത്തുന്ന പോരാട്ടം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായി. ആരാകും പുതിയ ബിജെപി പ്രസിഡന്റ് എന്ന ആകാംക്ഷ ഉയർത്തുന്ന ഈ ഘട്ടത്തിൽ ആ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന പ്രതികരണങ്ങൾ ഈ അഭിമുഖത്തിൽ വായിക്കാം. സംസ്ഥാന ബിജെപിയും അതിന്റെ നേതാക്കളും കേന്ദ്രമന്ത്രിമാരും രാജ്ഭവനും എല്ലാം ഉൾപ്പെട്ട വിവാദങ്ങളിൽ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് മുരളീധരൻ നടത്തുന്നത്. അതിനുള്ളിൽ നേരിട്ടും അല്ലാതെയും വായിച്ചെടുക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ വി.മുരളീധരൻ സംസാരിക്കുന്നു.

loading
English Summary:

Cross Fire Interview: V. Muraleedharan Reveals BJP's Kerala Strategy, Next State President, and Controversial Union Minister Statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com