സെലെൻസ്കിയെ പറഞ്ഞു പറ്റിച്ചു; കോടികൾ ‘കടം’; യുക്രെയ്നിനെ അമേരിക്ക ചതിച്ചത് ഇങ്ങനെ; ഇന്ത്യയ്ക്കും പാഠമാവണം ‘യാങ്കി’ തന്ത്രം

Mail This Article
അമേരിക്കയെ വിശ്വസിക്കരുതെന്ന് ഇംഎംഎസ് നമ്പൂതിരിപ്പാട് മുതൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി വരെ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പതിറ്റാണ്ടുകളായി അതു പറയാതെ പറഞ്ഞുവന്നു. അവർക്കെല്ലാം ആഭിമുഖ്യം അമേരിക്കൻ വിരുദ്ധചേരിയിലെ രാജ്യങ്ങളോടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം റഷ്യയും ചിലപ്പോഴൊക്കെ ചൈനയും ലാറ്റിനമേരിക്കയിലെ യുഎസ് വിരോധികളായ ചെറുരാജ്യങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാന്യസ്ഥാനം അലങ്കരിച്ചു. ബിജെപി നിർണായക രാഷ്ട്രീയ ശക്തിയായി മാറിയതോടെയാണ് അമേരിക്കയോടുള്ള വിപ്രതിപത്തി മാറിത്തുടങ്ങിയത്. അവർക്ക് അമേരിക്കൻ വിരോധമില്ലായിരുന്നു. സാം പിത്രോഡയെപ്പോലുള്ള ടെക്നോക്രാറ്റുകളും ശശി തരൂരിനെപ്പോലുള്ള ലിബറൽ ബുദ്ധിജീവികളും സാമ്രാജ്യത്വ വിരോധികളായ കോൺഗ്രസുകാരെയും അമേരിക്കയുടെ അനുഭാവികളാക്കി. ആഗോളവൽക്കരണത്തിന്റെ ഫലമായി അമേരിക്കയിൽ പോയി ഉന്നതവിദ്യാഭ്യാസം നേടാനും ഐടി മേഖലയിൽ വിജയക്കൊടി പാറിക്കാനും കഴിഞ്ഞ യുവാക്കളുടെ കഥകളും ഇവിടെ അമേരിക്കൻ ആരാധകരെ സൃഷ്ടിച്ചു. ഇതുമൂലമുള്ള ചില്ലറയല്ലാത്ത ഗുണഫലങ്ങൾ അനുഭവിക്കുമ്പോഴും കമ്യൂണിസ്റ്റുകാർ മാത്രം ‘യാങ്കികളെ’ വിശ്വസിക്കരുതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. അവരത് ഐഫോണിൽ കണ്ട് രസിച്ചു. പക്ഷേ, ഇക്കാര്യത്തിൽ കമ്യൂണിസ്റ്റുകാരായിരുന്നു ശരി എന്ന്