മോദിയെ എതിരിടാൻ ‘പ്രാദേശിക പട്ടികയിൽ ശേഷിക്കുന്ന ഒരേയൊരാൾ’: ബംഗാളിൽ പുല്ല് കരിഞ്ഞാലേ പൂ വിരിയൂ

Mail This Article
അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. യുപി കിട്ടി; കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും ഒരു പരിധിവരെ ബിഹാറും. ഷാ കഴിഞ്ഞ് ജെ.പി.നഡ്ഡ അധ്യക്ഷനായി. അടുത്തമാസമെത്തുന്ന പുതിയ പ്രസിഡന്റിനെ മുഖമാക്കി ഷാ ആദ്യം ശ്രമിക്കുക ബിഹാർ വിജയം പൂർണമാക്കാനാവും. തമിഴ്നാട്ടിൽ ഇപ്പോഴും പരിമിതികളുണ്ട്; ബംഗാളിൽ പക്ഷേ നല്ലൊരു മത്സരമാണ് ആഗ്രഹിക്കുന്നത്. ബംഗാൾ ദാ വരുന്നു എന്നു ബിജെപിക്കു തോന്നിയത് 2019ലെ ലോക്സഭാ ഫലം കണ്ടപ്പോഴാണ്. ആകെയുള്ള 42ൽ 18 സീറ്റ് അന്നു കിട്ടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294ൽ 200 സീറ്റ് ആയിരുന്നു ഷാ പറഞ്ഞ ലക്ഷ്യം. അതു നടപ്പുള്ള കാര്യമാണെന്നു പാർട്ടിക്കും തോന്നി. ആർഎസ്എസും അത്യധികം അധ്വാനിച്ചു. ഫലം: ബിജെപി 77 സീറ്റുമായി മുഖ്യപ്രതിപക്ഷമായി; സിപിഎമ്മും കോൺഗ്രസും പൂജ്യം. അങ്ങനെയേ സംഭവിക്കൂ എന്ന് മമത ബാനർജി ഉറപ്പിച്ചുപറഞ്ഞിരുന്നു. 10 വർഷത്തെ ഭരണദുർഭരണങ്ങൾക്കുശേഷവും തനിക്കുതന്നെയാണ് ജനസമ്മതിയെന്ന അറിവായിരുന്നു ബലം. ഉദ്യോഗസ്ഥരെയും പാർട്ടിയെയുമല്ല,