‘അനിയത്തിയുടെ നെഞ്ചത്ത് അച്ഛൻ ചവിട്ടിയപ്പോൾ മരിച്ചെന്നാ ഞാനോർത്തത്’; ‘ഒറ്റ അടിയിൽ മൂക്കിൽ നിന്നു ചോര’

Mail This Article
‘‘എപ്പോഴാ അടി വരുന്നതെന്നറിയില്ല. ചെറിയ ഒച്ച കേട്ടാൽപോലും പേടിയാണ്. വഴിയിൽ കൂടി നടക്കുമ്പോൾ ആരെങ്കിലും ചുമച്ചാൽതന്നെ ഞാൻ ഞെട്ടിവിറയ്ക്കും. ഓടിപ്പോകാതിരിക്കാൻ എന്റെ പുറത്തു കസേരയിട്ടിരുന്നാ ചിലപ്പോ അച്ഛൻ തല്ലാറ്. അടികിട്ടാതെ ഒരു ദിവസം ഒന്നു കിടന്നുറങ്ങിയാ മതി എനിക്ക്. വേറൊന്നും വേണ്ട. പഠിക്കാണ്ടു ചെന്നാ സ്കൂളീന്നും ചീത്തകേൾക്കും. വീട്ടിലിരുന്ന് എങ്ങനെ പഠിക്കാനാ? പനിച്ചു കിടന്ന അനിയത്തിയുടെ നെഞ്ചത്ത് അച്ഛൻ ചവിട്ടിയപ്പോൾ അവൾ മരിച്ചുപോയിക്കാണുമെന്നാ ഞാനോർത്തത്. പിന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയിട്ടാ ശരിയായത്.’’ എന്നും മദ്യപിച്ചെത്തി തന്നെയും അനിയത്തിയെയും അമ്മയെയും തലങ്ങും വിലങ്ങും തല്ലുന്ന അച്ഛനെക്കുറിച്ചാണ് പന്ത്രണ്ടുവയസ്സുകാരന്റെ തേങ്ങൽ. ചിലപ്പോൾ വീട്ടിൽ കൂട്ടുകാരുമൊത്താണ് അച്ഛന്റെ മദ്യപാനം. അന്ന് അടിയും തെറിയും കൂടുമെന്നു പറഞ്ഞപ്പോൾ അവൻ കരഞ്ഞില്ല. കണ്ണുനീര് ഉറഞ്ഞുപോയിക്കാണും. എന്തൊക്കെയോ അപകർഷബോധം കൊണ്ടെന്നപോലെ നിലത്തു കണ്ണുനട്ട്, പിറുപിറുക്കും പോലെയാണു സംസാരം. അതുകൊണ്ട് മടിച്ചു മടിച്ചാണ് ചോദിച്ചത്, ‘‘മോന്റെ അമ്മ?’’. വീട്ടുചെലവു നടത്താൻ, മക്കളെ പഠിപ്പിക്കാൻ, അവർക്ക് അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ... കാലിൽ തീപിടിച്ചപോലെ ഓടിനടന്നിരുന്ന അമ്മ. കൂലിപ്പണി ചെയ്തിരുന്ന അമ്മ. ആ അമ്മ ഇപ്പോൾ അധികമൊന്നും മിണ്ടാറില്ല. സഹിച്ചു സഹിച്ചു മടുത്ത നാളുകളിലെന്നോ വിഷാദം പിടികൂടിയിരിക്കുന്നു. എങ്ങനെയൊക്കെയോ ഇതെല്ലാം പറഞ്ഞുതീർത്ത് അവൻ ആധിയോടെ ചോദിച്ചു, ഞാനിതൊക്കെ പറഞ്ഞാ,