മൂന്നു മക്കൾ. 15, 14, 13 പ്രായക്കാർ. മൂത്ത പെൺകുട്ടി സ്കൂളിൽ വരാറില്ലെന്ന് അധ്യാപകർ അറിയിച്ചതിനെത്തുടർന്നാണ് ചൈൽഡ് ഹെൽപ്‌ലൈൻ പ്രവർത്തകർ അന്വേഷിച്ചുചെന്നത്. കുട്ടികളുടെ അമ്മയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടാം ഭർത്താവും മദ്യപിച്ച നിലയിലായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും രണ്ടാനച്്ഛൻ ആരെയും വീട്ടിലേക്കു കടത്തിയില്ല. കുട്ടികൾക്കായി സൗജന്യഭക്ഷണമുണ്ടെന്നു പറഞ്ഞു മറ്റൊരിടത്തേക്കു വിളിപ്പിച്ചാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 15 വയസ്സുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നതു പതിവ്. അതിന് ഇളയസഹോദരിയും സാക്ഷിയായിരുന്നു. അമ്മയെ മദ്യം കൊടുത്തു മയക്കിക്കിടത്തും. ബോധം മറഞ്ഞ അമ്മയും പിച്ചിച്ചീന്തുന്ന അച്ഛനുമുള്ള വീട് ആ കുട്ടികൾക്ക് എന്തു സംരക്ഷണമാണ് നൽകുക? കേരളത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കേസുകളിലേറെയും പ്രതിസ്ഥാനത്ത് ബന്ധുക്കളാണെന്നതാണ് ഖേദകരം. 11 വയസ്സുകാരിക്കു ശരീരവണ്ണം കൂടിവരുന്നതു ഡോക്ടറെ കാണിക്കാനാണ് അച്ഛനും അമ്മയും ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ പറഞ്ഞു: കുട്ടി 6 മാസം ഗർഭിണിയാണ്. അയൽപക്കത്തെ അറുപത്തിയെട്ടുകാരനാണു പ്രതി. ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ആഘാതത്തിൽ അച്ഛൻ മരിച്ചു. ഗർഭപാത്രം ശരിയായി വികസിക്കാത്തതിനാൽ സങ്കീർണമായിരുന്നു പെൺകുട്ടിയുടെ പ്രസവം. കുഞ്ഞിനെ ഉടൻ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ശാരീരിക – മാനസിക ബുദ്ധിമുട്ടുകളിൽനിന്ന് ഇന്നും ‘അമ്മ’ മോചിതയായിട്ടില്ല. വീണ്ടും സ്കൂളിൽ

loading
English Summary:

The Tragic Realities of Child Abuse in Kerala and the Urgent Need for Improved Child Protection Measures. - Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com