വലിയ വീടാണ്, പണമേറെയുണ്ട്. അച്ഛനും അമ്മയ്ക്കും വലിയ ഡിഗ്രികളുമുണ്ട്. പക്ഷേ, മൂന്നും നാലും വയസ്സുള്ള ആ 2 കുഞ്ഞുങ്ങൾക്ക് ആഹാരമില്ല. ദാഹിച്ചാൽ എന്താണു ചെയ്യേണ്ടത് എന്നവർക്ക് അറിയില്ല– കരഞ്ഞുതളരുകയല്ലാതെ. ലഹരിക്ക് അടിമകളായ അച്ഛനും അമ്മയും കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ടു പോകുന്നതു പതിവായതോടെ അയൽക്കാർ ചൈൽഡ്‌ലൈനിൽ അറിയിച്ചു. ശിശുക്ഷേമസമിതി അവരെ അഭയകേന്ദ്രത്തിലെത്തിച്ചു, അവിടെനിന്നു മറ്റൊരു കുടുംബത്തിന്റെ സ്നേഹത്തണലിലേക്കും. ഇങ്ങനെ, അഭയമാകേണ്ടവർ തന്നെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്ന അനേകം കുട്ടികളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. മിടുക്കരായ 2 മക്കൾ. ഭിന്നശേഷിയുടെ ചില പരിമിതികൾക്കിടയിലും കളിച്ചും ചിരിച്ചും പഠിച്ചും ആരുടെയും മനം കവരുന്നവരെക്കണ്ടത് അമ്മയുടെ യുട്യൂബ് ചാനലിലാണ്. പക്ഷേ, അവരുടെ ചിരി ക്യാമറയ്ക്കു മുന്നിലേ ഉള്ളൂ. വീട്ടിൽ അമ്മയും അച്ഛനും സദാ വഴക്ക്, കയ്യാങ്കളി. തനിക്കു വിരോധമുള്ളവരെ അസഭ്യം പറയാനും ആക്രമിക്കാനും തുപ്പാനും വരെ അമ്മ മക്കളെ നിർബന്ധിക്കുമെന്നു പറഞ്ഞത് അവിടെ സഹായത്തിനെത്തുന്നയാളാണ്. എല്ലാ കാര്യങ്ങൾക്കും അമ്മ വേണമെന്നുള്ളതുകൊണ്ട് കുട്ടികൾ പേടിച്ച് അനുസരിക്കും. യുട്യൂബ് ഇഷ്ടമല്ല, ഷൂട്ട് ചെയ്യേണ്ട എന്നൊക്കെ പറയുമ്പോൾ കുഞ്ഞുങ്ങളെ അമ്മ ഭീഷണിപ്പെടുത്താറുമുണ്ട്. തന്നെ തല്ലുന്ന ഭർത്താവിനോട്, പലതരത്തിൽ ഉപദ്രവിച്ച അമ്മായിയമ്മയോടുമുള്ള

loading
English Summary:

The Tragic Realities of Child Abuse in Kerala Highlights the Urgent Need for Stronger Child Protection Measures - Final Part

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com