നേതൃത്വം വിജയകരമാക്കാൻ - ബി.എസ്. വാരിയർ എഴുതുന്നു

Mail This Article
ഒരു ഉത്തരേന്ത്യൻ നാടോടിക്കഥ കേൾക്കുക. ദരിദ്രയായ ഗൗരി മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന കാലം. കുട്ടികളുടെ അച്ഛൻ കഷ്ടപ്പാടില്ലാത്ത ലോകത്തേക്കു പൊയ്ക്കഴിഞ്ഞിരുന്നു. പ്രയാസം കൂടിയപ്പോൾ മനഃസമാധാനത്തിനു പഴയ ഗുരുനാഥനെക്കണ്ടു ചോദിച്ചു, ‘ജീവിതം കഠിനമാണല്ലേ?’. ‘അതെ. പക്ഷേ ശരിയായതു ചെയ്താൽ തുടക്കത്തെക്കാൾ മെച്ചമാവും ഒടുക്കം’, ഗുരു സമാധാനിപ്പിച്ചു. കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്താൻ കഴിയണം. അതിനപ്പുറം ആഗ്രഹമൊന്നുമില്ല. രാത്രിയിൽ ഇരുൾപരന്നപ്പോൾ കുഞ്ഞുങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു ചേർന്നുനിന്നു. അമ്മയടുത്തുണ്ടെങ്കിൽ ഞങ്ങൾക്കു പേടിയേയില്ലെന്നു കുഞ്ഞുങ്ങൾ. ഇവരെ ധൈര്യമുള്ളവരായി വളർത്തുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ലെന്നു ഗൗരിയുടെ മനസ്സ്. പിറ്റേന്ന് ആഹാരം തേടി കുന്നു കയറിപ്പോകുകയാണ്. കുഞ്ഞുങ്ങൾക്കു കയറാൻ പ്രയാസം. ‘കുറച്ചുകൂടി ശ്രമിച്ച് ക്ഷമയോടെ കയറൂ’ എന്ന് അമ്മ. ഏറ്റവും മുകളിലെത്തിയപ്പോൾ അവർ പറഞ്ഞു, അമ്മയില്ലെങ്കിൽ ഞങ്ങൾക്കു കയറാനാവുമായിരുന്നില്ല. ഗൗരിക്ക് ആശ്വാസം. അന്നു രാത്രി അവർ നക്ഷത്രങ്ങളെ നോക്കിപ്പറഞ്ഞു, തടസ്സങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടു കീഴ്പ്പെടുത്താൻ ഇവർ പഠിച്ചല്ലോ. അടുത്ത നാൾ കൊടുങ്കാറ്റും മഴയും വന്നു. കറുത്തിരുണ്ട അന്തരീക്ഷം. അമ്മ കുഞ്ഞുങ്ങളോടു പറഞ്ഞു,