‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം’. ചങ്ങമ്പുഴയുടെ ഈ വരികൾ മാറ്റി ‘ഇവിടെല്ലാം കൊല്ലും കൊലയും മാത്രം’ എന്നു ചൊല്ലേണ്ട ഗതികേടിലാണ് നമ്മളിപ്പോൾ! ഗുഹാമനുഷ്യർ, ഗോത്രവർഗങ്ങൾ എന്നീ ഘട്ടങ്ങളെല്ലാം താണ്ടി നമ്മൾ സമൂഹങ്ങൾ കെട്ടിപ്പടുത്തു. സഹാനുഭൂതിയാണ് അതിന്റെ പ്രധാന അടിത്തറ. രണ്ടു നല്ല കാര്യങ്ങൾ പറയട്ടെ: പ്രകൃത്യാതന്നെ നമ്മളെല്ലാം സഹാനുഭൂതിയുള്ളവരാണ്; ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം. അടുത്ത നല്ല കാര്യം, നമ്മളെല്ലാം മനസ്സിന്റെ തലത്തിൽ യോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. വേറൊരാളുടെ മാനസികവ്യാപാരങ്ങൾ തന്നിൽനിന്നു വിഭിന്നമാണെന്ന് അഞ്ചു വയസ്സാകുമ്പോൾ ഒരു കുട്ടി മനസ്സിലാക്കുന്നു, അയാളുടെ മനസ്സിനെ തന്നിൽ പ്രതിഫലിപ്പിച്ചു നിഗമനങ്ങളിലെത്തുന്നു. അതു ശരിയാകാം, തെറ്റാകാം. എന്നാൽ, നമ്മളിൽ സഹാനുഭൂതിയുടെ കണികകൾ കുറഞ്ഞുവരുന്നു എന്നതാണ് ഈ കാലത്തെ ഒരു പ്രധാനവിപത്ത്. അതിനു കാരണങ്ങൾ പലതാണ്. ഏകാന്തത, ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിപ്പെടൽ, ഉലയുന്ന ബന്ധങ്ങൾ, അനുഭവങ്ങളുടെ അഭാവം എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഒരാളുടെ ദുഃഖം തിരിച്ചറിയുന്നതും അതിൽ അനുകമ്പ തോന്നുന്നതുമാണ് സഹതാപം. എന്നാൽ, ആ ദുഃഖം

loading
English Summary:

We Need Classrooms of Compassion: Dr. A. Anand Kumar Writes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com