കെണിയിൽ വീഴാതെ ന്യൂസീലന്‍ഡ്; കള്ളപ്പണം വെളുപ്പിക്കാം, ആയുധം കടത്താം; ചൈനയ്ക്ക് ചെലവ് 19 കോടി; കുക്ക് ഐലൻഡ്സിൽ ട്രംപിനും ‘സൈലൻസ്’

Mail This Article
‘കുക്ക് ഐലന്‍ഡ്സ്’ എന്നു കേട്ടിട്ടുണ്ടോ? ലോകരാജ്യങ്ങളിൽ ശ്രദ്ധ അധികം നേടാത്ത ഒരു രാജ്യമാണിത്. പസിഫിക് മഹാസമുദ്രത്തില്‍ ന്യൂസീലന്‍ഡിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന 15 ദ്വീപുകള്‍ അടങ്ങിയ സമൂഹം. ആകെ 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 15,000ത്തിൽ താഴെ ജനസംഖ്യയുമുള്ള ഈ കുഞ്ഞൻ രാജ്യം 1965 വരെ ന്യൂസീലന്‍ഡിന്റെ ഭാഗമായിരുന്നു. ശേഷം സ്വന്തം ഭരണഘടനയും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാരുമുള്ള രാജ്യമായി 'കുക്ക് ഐലന്‍ഡ്സ്' മാറി. മറ്റു രാജ്യങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് സമുദ്രത്തിൽ രണ്ടു ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ള എക്‌സ്‌ക്ലുസിവ് ഇക്കണോമിക് സോണ്‍ (Exclusive Economic Zone അഥവാ EEZ) സ്വന്തമായിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ് കുക്ക് ഐലന്‍ഡ്സ്. കള്ളപ്പണം വെളുപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യത്തിനു സഹായം ചെയ്യാന്‍ ഇവിടത്തെ ഭരണകൂടം സദാ തയാറാണ്. അമേരിക്ക അറിയാതെ റഷ്യയില്‍ നിന്നും എണ്ണയും പ്രകൃതി വാതകവും കടത്തുന്ന കപ്പലുകള്‍ കൂടുതലും ഈ രാജ്യത്തിന്റെ റജിസ്ട്രേഷനാണ് കാണിക്കാറുള്ളത്. അതുപോലെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത്, ഉത്തര കൊറിയയില്‍ നിന്നുള്ള കള്ളക്കടത്ത് എന്നിവയ്ക്കു വേണ്ടി പുറപ്പെടുന്ന കപ്പലുകളുടെ മേല്‍വിലാസവും ഈ രാജ്യമാണ്. അതേസമയം കുക്ക് ഐലന്‍ഡ്സിലെ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളും നേരിടുന്നു. അങ്ങനെ എന്തുകൊണ്ടും അത്യാവശ്യം ‘പേരുദോഷമുള്ള’