പാർട്ടിക്കുള്ളിലൊഴികെ, ചർച്ച ചെയ്യപ്പെടാൻ പ്രത്യേക കാരണങ്ങളില്ലാത്തതായിരുന്നു മാർച്ചിൽ മധുരയിൽ അവതരിപ്പിക്കാൻ സിപിഎം തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്. സംസ്ഥാന കമ്മിറ്റികൾക്കയച്ച സർക്കുലറിലൂടെ, അതിലെ ‘നവ ഫാഷിസ്റ്റ്’ എന്ന പ്രയോഗത്തിലേക്കു പാർട്ടിയുടെ ഏകോപകൻ പ്രകാശ് കാരാട്ട് ശ്രദ്ധക്ഷണിച്ചതിനെത്തുടർന്നുള്ള വാർത്തകളാണ് സാഹചര്യം മാറ്റിയത്. പ്രമേയത്തിലെ ആ പ്രയോഗത്തിന്റെ അർ‍ഥവും അർ‍ഥത്തിന്റെ കാര്യകാരണങ്ങളും മൂന്നു പേജെടുത്താണ് കാരാട്ട് വ്യാഖ്യാനിച്ചത്. പക്ഷേ, ആ പ്രയോഗത്തിലല്ല മാധ്യമങ്ങൾ കൊളുത്തിയത്. പകരം, ‘മോദി സർക്കാരിനെ ഫാഷിസ്റ്റെന്നോ നവ ഫാഷിസ്റ്റ് എന്നോ നമ്മൾ വിളിക്കുന്നില്ല’ എന്ന പ്രസ്താവനയിലാണ്. ഒപ്പം, മോദി സർക്കാർ ഫാഷിസ്റ്റാണെന്നു സിപിഐയും ഇന്ത്യയിൽ ഫാഷിസം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു എന്നു സിപിഐയും(എംഎൽ) പറഞ്ഞിട്ടുണ്ട്; നമ്മുടെ നിലപാട് അവരുടേതിൽനിന്നു വ്യത്യസ്തമാണെന്നു കാരാട്ട് എടുത്തുപറഞ്ഞതിനും കുറച്ചൊരു ശ്രദ്ധ കിട്ടിയെന്നു പറയാം. ഡി.രാജയും ദിപാങ്കർ ഭട്ടാചാര്യയും മനസ്സുവച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാവുന്നതായിരുന്നുതാനും. ഫാഷിസ്റ്റ് എന്നോ നവ ഫാഷിസ്റ്റ് എന്നോ വിളിച്ചാൽ ബിജെപിക്കോ ആർഎസ്എസിനോ ഒരു പ്രശ്നവുമില്ലെന്ന് എന്നേ വ്യക്തമായിട്ടുള്ളതാണ്. ഫാഷിസ്റ്റ് എന്നു വിളിക്കാതിരുന്നാലാണ് അവർക്കു വിഷമം തോന്നുക. മിടുക്കനായൊരു കളിക്കാരന് മറ്റുള്ളവരുടെ

loading
English Summary:

The CPM's Nuance on Neo-fascism: A Deep Dive into Indian Political Dynamics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com