ഫെബ്രുവരി ആദ്യവാരം ദേശീയതലത്തില്‍ മ്യൂച്വല്‍ഫണ്ട് സെക്ടറില്‍ ഒരു വിവാദം കത്തിപ്പടർന്നു. അതിനു തുടക്കംകുറിച്ചത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ടിന്‍റെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറായ എസ്. നരേനായിരുന്നു. ചെന്നൈയില്‍ നടന്ന മ്യൂച്വല്‍ഫണ്ട് വിതരണക്കാരുടെ വിപുലമായ സമ്മേളനത്തില്‍ അദ്ദേഹം സ്മോള്‍‌ക്യാപിലെയും മിഡ്‌ക്യാപിലെയും എസ്ഐപി നിക്ഷേപത്തിന്‍റെ സാധുതയെ ചോദ്യം ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും നിലവില്‍ ഓവർ വാല്യുഡ് ആയതിനാല്‍ എസ്ഐപി നിക്ഷേപം നഷ്ടക്കച്ചവടമാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. അതിനു തെളിവായി അദ്ദേഹം പഴയ ചില കണക്കുകളും അവതരിപ്പിച്ചു. ആഗോള സാഹചര്യങ്ങളാൽ ‍ഇടിഞ്ഞുനില്‍ക്കുന്ന നിലവിലെ വിപണിയിൽ ലാർജ്‌ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങിയവയില്‍ വേണം നിക്ഷേപകർ എസ്ഐപി നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാല്‍ തന്‍റെതന്നെ സെയില്‍സ് ടീമിനെ ഈ വിഷയം പറഞ്ഞു മനസ്സിലാക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണക്കാർ മിസ് സെല്ലിങ് നടത്തിയാല്‍ നിക്ഷേപകരോടു ഭാവിയില്‍ നിങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്ന ടോണ്‍കൂടിയായപ്പോള്‍ വിതരണക്കാർ പരിഭ്രാന്തിയിലായി. പിന്നീടതു ദേശവ്യാപകമായ ഒരു ഡിബേറ്റായിമാറി. വിവിധ ഫണ്ടുകളുടെ തലപ്പത്തുള്ളവർ നരേന്‍റെ പ്രസ്താവനയെ പ്രതികൂലിച്ചു രംഗത്തുവന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം വിലയിരുത്തലുകള്‍ക്കു യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു മ്യൂച്വല്‍ ഫണ്ട് മേഖലയില്‍നിന്നുള്ള ഭൂരിഭാഗം പേരുടെയും പ്രതികരണം. ഓഹരിവിപണിയില്‍ കരടിവിളയാട്ടത്തിന്‍റെ സമയമാണെങ്കിലും ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ മ്യൂച്വല്‍ഫണ്ട് വ്യവസായം പിടിച്ചു നില്‍ക്കുന്നുവെന്നു വിലയിരുത്താം. ജനുവരിയിലെ കണക്കു പരിശോധിച്ചാല്‍

loading
English Summary:

Mutual Fund Market Volatility: Navigating the Current Investment Landscape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com