‘മോദി ഫാഷിസ്റ്റാണെങ്കിൽ എകെജി സെന്റർ ഇവിടെയുണ്ടാകുമോ?’; 75ൽ പിണറായിക്ക് ഇളവ് വരുമോ? തരൂർ ഇടതിലേക്ക് ചായുമോ?– ഗോവിന്ദൻ പറയുന്നു

Mail This Article
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു. എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.