പാർട്ടിയുടെ നിയന്ത്രണവും ഏറ്റെടുക്കുമോ മുഖ്യമന്ത്രി? ഗോവിന്ദന്റെ ‘പിണറായി വിശ്വസ്തതയ്ക്കു’ പിന്നിലെ കാരണവും വ്യക്തം

Mail This Article
കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് ആ കറുത്ത ഇന്നോവ കാർ ഇന്നു പ്രവേശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിശേഷണത്തിന് ഉടമയാകും. മുഖ്യമന്ത്രിയുടെ പ്രൗഢിയോടെ തുടർച്ചയായ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ സിപിഎം നേതാവ്. മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും ഈ അവസരം ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്തേത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ആദ്യം പങ്കെടുക്കുന്നത്. ആ സമ്മേളനം മുന്നോട്ടുവച്ച ലക്ഷ്യമാണ് 2022ലെ എറണാകുളം സമ്മേളനം പിന്നിട്ട് കൊല്ലത്തും ഉയരുന്നത്. തൃശൂരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികളോട് ഈ ആഹ്വാനം മുഴക്കി: ‘ഭരണത്തുടർച്ചയാണ് നമ്മുടെ ലക്ഷ്യം’. 2021ൽ അതു യാഥാർഥ്യമാക്കിയശേഷം കൊല്ലത്ത് സമ്മേളനം തുടങ്ങും മുൻപേ ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദൻ ലക്ഷ്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്.