കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് ആ കറുത്ത ഇന്നോവ കാർ ഇന്നു പ്രവേശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിശേഷണത്തിന് ഉടമയാകും. മുഖ്യമന്ത്രിയുടെ പ്രൗഢിയോടെ തുടർച്ചയായ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ സിപിഎം നേതാവ്. മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും ഈ അവസരം ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്തേത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ആദ്യം പങ്കെടുക്കുന്നത്. ആ സമ്മേളനം മുന്നോട്ടുവച്ച ലക്ഷ്യമാണ് 2022ലെ എറണാകുളം സമ്മേളനം പിന്നിട്ട് കൊല്ലത്തും ഉയരുന്നത്. തൃശൂരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികളോട് ഈ ആഹ്വാനം മുഴക്കി: ‘ഭരണത്തുടർച്ചയാണ് നമ്മുടെ ലക്ഷ്യം’. 2021ൽ അതു യാഥാർഥ്യമാക്കിയശേഷം കൊല്ലത്ത് സമ്മേളനം തുടങ്ങും മുൻപേ ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദൻ ലക്ഷ്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്.

loading
English Summary:

Analysing CPM's Kollam Conference, the Quest for a Third Term and the Dominance of State Government over Party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com