ലഹരിയോട് പൊരുതാൻ എന്താണ് മാർഗം? ഈ ചോദ്യത്തിനുത്തരം പഞ്ചാബ് പറയും. കാരണം മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്തത്ര വിപുലമാണ് പഞ്ചാബിലെ ലഹരിമോചന ശൃംഖല. ലഹരിയെ തുരത്താൻ പഞ്ചാബ് കൈക്കൊണ്ട മാർഗങ്ങൾ എന്തൊക്കെയാണ്? അത് കേരളത്തിന് മാതൃകയാക്കാനാകില്ലേ?
പഞ്ചാബിൽ ഡപ്യൂട്ടി മെഡിക്കൽ കമ്മിഷണറും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന പ്രോഗ്രാം ഓഫിസറുമായ ഡോ.സന്ദീപ് ബോലയും ചണ്ഡിഗഡിൽ സെൻസസ് ഓപറേഷൻസ് ഡയറക്ടറും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയുമായ ലളിത് ജയിനും വിശദമാക്കുന്നു.
അമൃത്സറിലെ സ്വാമി വിവേകാനന്ദ് ലഹരിമോചന കേന്ദ്രത്തിൽ ലഹരി പ്രതിരോധ മരുന്നു വാങ്ങാൻ വരിനിൽക്കുന്നവർ. (Photo by NARINDER NANU / AFP)
Mail This Article
×
ലഹരിയുടെ പിടിയിൽനിന്നു വ്യക്തികളെ പുറത്തുകൊണ്ടുവരാൻ ഏതൊക്കെ വഴികളുണ്ടോ, അതെല്ലാം പഞ്ചാബിൽ പരീക്ഷിക്കുന്നുണ്ട്. ഒട്ടേറെ സന്നദ്ധസംഘടനകളുടെ (എൻജിഒ) സഹായവും സർക്കാർ ഇവിടെ തേടുന്നുണ്ട്. പല ലഹരികളുടെയും ലഭ്യത മുൻപത്തെക്കാൾ കാര്യമായി കുറഞ്ഞു; വിലയും കൂടി. പക്ഷേ, വേദനാസംഹാരികൾ പോലെയുള്ള ഫാർമ മരുന്നുകൾ ലഹരിയായി ഉപയോഗിക്കുന്ന രീതി കൂടുന്നതിൽ ആശങ്കയുണ്ട്. കുറഞ്ഞ വിലയും ഉയർന്ന ലഭ്യതയുമാണ് ഇപ്പോഴത്തെ വെല്ലുവിളി.
കുട്ടികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം തിരിച്ചറിയുന്നതു പലപ്പോഴും അമ്മമാരാണ്. ആദ്യലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കുന്നതും അമ്മമാരുടെ അടുത്തായിരിക്കും. കുട്ടികളുടെ ഭക്ഷണശീലം, ഉറക്കം, വികാരപ്രകടനങ്ങൾ എന്നിവയിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും അവരാണ് ആദ്യം മനസ്സിലാക്കുക. ലഹരി ഉപയോഗിക്കുമ്പോൾ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ എന്തൊക്കെയെന്ന് അമ്മമാരെ
English Summary:
Punjab's War on Drugs: A Successful Model for Addiction Treatment with Clinics and Community Engagement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.