കപ്പ മുതൽ പശു വരെ, നമ്മുടെ പുരയിടക്കൃഷി ക്ഷയിക്കുന്നു; തരിശ്ശിട്ട് ഏക്കറുകണക്കിന് പറമ്പ്; യുവത്വത്തിന് കാനഡ മതി, മിനിമം ബെംഗളൂരു എങ്കിലും!

Mail This Article
പുരയിടക്കൃഷി ഇല്ലാതാകുന്നതിനെപ്പറ്റി കട്ടപ്പനക്കാരനായ സുഹൃത്തിനോടു ചോദിച്ചപ്പോൾ പുരയിടക്കൃഷിയോ, അതെന്താ എന്നു പുള്ളി തിരിച്ചുചോദിച്ചു. പുരയിടക്കൃഷി എന്നു പറഞ്ഞാൽ അതു ചെയ്യുന്നവർക്കുപോലും അറിയണമെന്നില്ല എന്ന് അതോടെ മനസ്സിലായി. പരിസ്ഥിതി എന്ന വാക്കുപോലെ ഇംഗ്ലിഷിൽനിന്നു പരിഭാഷയായി വന്ന ഒരു സാങ്കേതികപദം മാത്രമാകണം അത്. Homestead farming ആണ് അതിന്റെ ഇംഗ്ലിഷ്, ചുരുക്കി ഹോംസ്‌റ്റെഡിങ് എന്നും പറയുന്നുണ്ട്. താമസിക്കുന്ന വീടിനു ചുറ്റിലും സമീപപ്രദേശത്തുമായി പലതരം വിളകൾ കൃഷിചെയ്യുന്ന പരിപാടിയെന്നു ചുരുക്കിപ്പറയാം. അതിൽ കപ്പ, വാഴ മുതലുള്ള നിലനിൽപിനു സഹായിക്കുന്ന ഭക്ഷ്യവിളകൾ മുതൽ വിൽക്കാനുള്ള റബർ, കശുവണ്ടി, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ വരെയും പശു തുടങ്ങിയ വീട്ടുമൃഗങ്ങളും കാണും. വമ്പൻ പ്ലാന്റേഷനുകൾ കൂടാതെ കേരളത്തിൽ ഇപ്പോഴും വലിയ ഉൽപാദനം നിലനിൽക്കുന്ന കൃഷിരീതിയാണിതെന്നു മനസ്സിലായല്ലോ. ഐടി, ടൂറിസം, സാമ്പത്തികസേവനം, ലോട്ടറി, ബവ്റിജ് തുടങ്ങിയ സർവീസ് മേഖലകൾ പണമുണ്ടാക്കുമ്പോൾ അതുക്കും മേലെയാണ് ഈ കാർഷികമേഖലയുടെ സംഭാവന; കാരണം പണമല്ല