ട്രംപിന്റ പരാക്രമങ്ങൾ തൽക്കാലം മറക്കാം. പ്രതികാരത്തിനു ട്രംപ് 90 ദിവസത്തെ അവധി പ്രഖ്യാപിച്ചതിലൂടെ ഓഹരി വിപണിക്കു സ്വാഭാവിക സാഹചര്യത്തിൽ പ്രവർത്തിക്കാമെന്നായിരിക്കുന്നു. ആ ആശ്വാസത്തിൽനിന്നുളവായ ആവേശമാണു കടന്നുപോയ വ്യാപാരവാരത്തിന്റെ അവസാന ദിവസം വിപണിയിൽ കണ്ടത്. 1310 പോയിന്റായിരുന്നു സെൻസെക്‌സിലെ നേട്ടം; നിഫ്‌റ്റി കുതിച്ചതു 429 പോയിന്റ് ഉയരത്തിലേക്ക്. ഈ മാസത്തിന്റെ തുടക്കം മുതൽ ആശങ്കകളിലും ആഘാതത്തിലുമായിരുന്നിട്ടും ഇന്ത്യൻ വിപണിയുടേതു സുഭദ്രമായ അവസ്‌ഥയാണെന്നത് ആശ്വസിക്കാൻ വക നൽകുന്നു. ഈ മാസത്തെ ഇതുവരെയുള്ള വ്യാപാരദിനങ്ങളിൽ മറ്റു വിപണികൾക്കു നേരിട്ട ഇടിവു നോക്കുക: എസ് ആൻഡ് പി 500സൂചിക 6.13%, ഡൗ ജോൺസ് 5.73%, നാസ്‌ഡാക് 5.27% എന്നിങ്ങനെയാണു തകർച്ച രേഖപ്പെടുത്തിയത്. ബ്രസീൽ, ചൈന, ജപ്പാൻ, യുകെ, ജർമനി, ഫ്രാൻസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ സൂചികകളുടെ തകർച്ച 3% മുതൽ 9.5% വരെ. ഇന്ത്യയിലാകട്ടെ സെൻസെക്‌സിലെയും നിഫ്‌റ്റിയിലെയും ഇടിവു 2.9% മാത്രം. എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കാളികളായെന്നതും ശ്രദ്ധേയം. നിഫ്‌റ്റി മിഡ്‌ക്യാപ് സൂചിക 1.85% ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചികയിലെ നേട്ടം 2.80 ശതമാനമായിരുന്നു.

loading
English Summary:

Indian Stock Market Stability Amidst Global Uncertainty: A Week of Key Events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com