ആരോഗ്യമേഖലയിൽ സർക്കാർ നേരിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും അടിത്തട്ടിൽ ജോലിയെടുക്കുന്നവരാണ് ആശമാർ. പ്രവർത്തനങ്ങളുടെ ആധിക്യം മൂലം അവരുടെ ജോലിഭാരവും ചുമതലകളും കൂടിയിട്ടുണ്ട്. സ്ത്രീകൾമാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ അവർക്കു തൊഴിലാളികൾ അഥവാ ജീവനക്കാർ എന്ന പദവിയില്ല. അതുകൊണ്ടുതന്നെ പ്രതിഫലം കിട്ടുന്നത് സമ്മാനം എന്ന വകയിലാണ്. ഈ അവസ്ഥ മാറ്റി കുറഞ്ഞ വേതനം, പിരിഞ്ഞുപോകുമ്പോൾ കിട്ടേണ്ട പ്രതിഫലം, പെൻഷൻ എന്നിവ ആവശ്യപ്പെട്ട് 64 ദിവസമായി അവർ സമരത്തിലാണ്. സഹനത്തിന്റേതായ സമരം. വെയിലും മഴയും മാത്രമല്ല, കുടുംബത്തിൽനിന്നു വിട്ടുനിൽക്കേണ്ട അവസ്ഥയും. അതിനും പുറമേ ചില തൊഴിലാളി സംഘടനാ നേതാക്കളിൽനിന്നും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളിൽനിന്നും പരിഹാസവും. സർക്കാരിൽനിന്ന് അവഗണനയും സാങ്കേതികത്വത്തിന്റെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കാനുള്ള വൈമുഖ്യവും. ഈ സമരം അടിസ്ഥാനപരമായ പല ചോദ്യങ്ങൾ കേരള സമൂഹത്തോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും ഉയർത്തുന്നുണ്ട്. ഒന്ന്, മറ്റുള്ളവർക്കു വേണ്ടി തൊഴിലെടുക്കുന്നവരെ, അതും സർക്കാർ സംവിധാനമെന്ന സംഘടിതമേഖലയിൽ, എന്തുകൊണ്ടാണ് തൊഴിലാളികളായി അംഗീകരിക്കാത്തത്? ഇതിനു പ്രത്യയശാസ്ത്രപരമായി വല്ല യുക്തിയും ഉണ്ടോ?

loading
English Summary:

63 Days and Counting: Kerala ASHA Workers Demand Justice and Pointing Questions Aganist Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com