ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.

loading
English Summary:

Understanding the Role and Rights of a Bank Nominee. A Nominee is a Trustee, Not the Ultimate Owner - Law Point Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com