അക്കൗണ്ട് ഉടമ മരിച്ചാൽ ബാങ്ക് നോമിനിക്ക് പണം കിട്ടും, പക്ഷേ സ്വന്തമല്ല! ചിലത് അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് കിട്ടേണ്ട കാശും പോകും!

Mail This Article
ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് പതിവിലും താമസിച്ചാണ് പരശുറാം എക്സ്പ്രസ് അന്നെത്തിയത്. പൊതുവേ തിരക്കും കുറവ്. ശരൺ പതിവിലും അസ്വസ്ഥനായിട്ടാണ് ട്രെയിനിലേക്ക് കയറിയത്. ഫോണിൽ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്ന അയാൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചുകൊണ്ടേ ഇരുന്നു, അതും ഉച്ചത്തിൽ. അല്ലെങ്കിലും ട്രെയിൻ യാത്രയിൽ ചിലർ അങ്ങനെയാണല്ലോ. ഫോൺ വിളിക്കുമ്പോൾ പരിസരം മറക്കും. അതേസമയം സഹയാത്രികർ ആകാംക്ഷയോടെ ഇതൊക്കെ കേട്ടിരിക്കുകയും ചെയ്യും. ‘‘ഞാനും അങ്ങേരുടെ മകൻതന്നെ അല്ലേ. അച്ഛനാണത്രേ അച്ഛൻ’’– ഇതും പറഞ്ഞു ദേഷ്യത്തിൽ ഫോൺ കട്ടു ചെയ്തപ്പോഴാണ് ശരൺ ചുറ്റുമുള്ളവർ തന്നെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയത്. എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. അതിനിടയിലാണ് യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മധ്യവയസ്കനായ ആൾ ശരണിനോടു സംസാരിക്കാൻ ആഗ്രഹിച്ചുകൊണ്ടു കൈ കൊടുത്തത്. ശരൺ ഫോണിൽ സംസാരിച്ച കാര്യങ്ങൾ അയാൾക്കു പരിചിതമായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ പദ്മാനാഭൻ സ്വയം പരിചയപ്പെടുത്തിയ ശേഷം, എന്താണ് പ്രശ്നമെന്ന് ശരണിനോടു ചോദിച്ചു. കുടുംബപ്രശ്നമായതിനാൽ അപരിചിതനോടു പറയാൻ ആദ്യം മടികാട്ടിയെങ്കിലും പിന്നീട് ശരൺ തന്റെ വിഷമം സഹയാത്രികനോടു പങ്കുവച്ചു.