തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ എഴുത്തുകാരെ ഒന്നാകെ പ്രശസ്തിയിലേക്ക് ഉയർത്തിയ ‘ലാറ്റിൻ അമേരിക്കൻ ബൂം’ എന്ന സാഹിത്യമുന്നേറ്റത്തിൽ ശേഷിച്ചിരുന്ന നോവലിസ്റ്റ് മരിയോ വർഗാസ് യോസ വിടവാങ്ങിയിരിക്കുന്നു. ഒരുപക്ഷേ, ഗബ്രിയേൽ ഗാർസിയ മാർക്കേസിനു ശേഷം മലയാളി വായനക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ച എഴുത്തുകാരൻ. ബൂം സാഹിത്യകാരന്മാർ ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്നാണ് പ്രവർത്തിച്ചത്. ദുരിതപൂർണമായിരുന്നു ആ കാലം. തെക്കേ അമേരിക്കയുടെ രാഷ്ട്രീയപരിസരം ഭീതിദമായിരുന്നു. അമേരിക്കൻ ആധിപത്യം, അവർ അവരോധിക്കുകയും വലിച്ചെറിയുകയും ചെയ്തുകൊണ്ടിരുന്ന പാവഭരണകൂടങ്ങൾ, ക്രൂര ഭരണാധികാരികൾ, ദാരിദ്ര്യം, രോഗങ്ങൾ, ലഹരിമരുന്ന്, ഇടതു – വലതു ചേരികളിലുള്ള ഭീകരപ്രസ്ഥാനങ്ങൾ. ഈ കാലാവസ്ഥയുടെ അഭയാർഥികളായി കലാകാരന്മാർ നാടുവിട്ടു. യൂറോപ്പിലെ അധിനിവേശക്കാർ തെക്കേ അമേരിക്കൻ നാടുകളിൽ ബാക്കിവച്ച സ്പാനിഷിലും പോർച്ചുഗീസിലുമാണ് അവർ എഴുതിയിരുന്നത്. ഒരു നിലയ്ക്ക്, ഭാഷ മാത്രമായിരുന്നു അവർക്ക് ഒത്തുകൂടാനുണ്ടായിരുന്ന ഇടം. ജന്മനാടായ പെറു വിട്ടുപോയ യോസയും പല ദേശങ്ങളിലും ഭാഷകളിലും ജീവിച്ചു. വിവിധ ദേശങ്ങളെക്കുറിച്ച്, അവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ച് സമഗ്രമായി അദ്ദേഹം എഴുതുകയും ചെയ്തു. പെറുവിനൊപ്പം അദ്ദേഹത്തിന്റെ കൃതികളിൽ

loading
English Summary:

Remembering Mario Vargas Llosa, The Giant of Latin American Literature- E Santhosh Kumar Writes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com