എവിടെനോക്കിയാലും എഐ. നിർദേശം കൊടുത്താൽ ഏതുരൂപത്തിലുള്ള രചനകളും മിഴിവുള്ള ചിത്രങ്ങളും നൽകുന്ന എഐ പ്ലാറ്റ്ഫോമുകൾ മുതൽ എന്തു സംശയങ്ങൾക്കും മറുപടി തരുന്ന എഐ ചാറ്റ്ബോട്ടുകൾ വരെ. എല്ലാ മേഖലയിലും സ്വാധീനമുള്ള ശക്തിയായി വളരുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
ആയിരക്കണക്കിനു കോടി ഡോളറാണ് രാജ്യങ്ങളും വിവിധ കമ്പനികളും എഐ മത്സരത്തിലേക്ക് ഒഴുക്കുന്നത്. പക്ഷേ എഐ സാങ്കേതികവിദ്യ ചുരുക്കം ചില സ്ഥാപനങ്ങളുടെ മാത്രം കുത്തകയാകുമോ? അങ്ങനെ സംഭവിച്ചാൽ എന്താകും പ്രത്യാഘാതം? വായിക്കാം ‘എഐ യുഗമോ ഏകാധിപത്യമോ?’ പരമ്പരയുടെ ഒന്നാം ഭാഗം.
(Representative image by metamorworks / istock)
Mail This Article
×
മനുഷ്യരാശിയുടെ ചരിത്രത്തോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. കല്ലുകൂട്ടിക്കെട്ടി പോരടിച്ചിരുന്ന മനുഷ്യവംശം പിന്നീട് പലതരം ആയുധങ്ങളും തോക്കുകളും മിസൈലുകളുമുണ്ടാക്കി പൊരുതി. നാലാം വ്യവസായവിപ്ലവത്തിന്റെ ഇക്കാലത്ത് എന്തും ആയുധമാണ്. ഈ ചതുരംഗക്കളിയിലെ ഏറ്റവും വലിയ കരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ഏറ്റവും ശക്തവും മികവുറ്റതുമായ എഐ സംവിധാനം ആരു സ്വന്തമാക്കും എന്നതാണ് ഈ യുദ്ധത്തിലെ പ്രധാനചോദ്യം. എഐയെ അതിന്റെ ഏറ്റവും ശേഷിയുള്ള ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് തലത്തിലെത്തിക്കാൻ മൻഹാറ്റൻ പദ്ധതിയുടെ രണ്ടാം ഭാഗം തയാറാക്കണമെന്ന് ഈയിടെ യുഎസ് കോൺഗ്രസിൽ ആവശ്യമുയർന്നിരുന്നു.
പണ്ട്, ആണവബോംബ് ആദ്യമായി ഉണ്ടാക്കാൻ യുഎസ് തുടങ്ങിയതാണ് മൻഹാറ്റൻ പദ്ധതി. ലോക സൈനിക ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചതായിരുന്നു ആ പദ്ധതി. എഐയെ
English Summary:
Artificial Intelligence is the Ultimate Weapon in a New Global War. The Competition is Fierce, with Tech Giants Vying for Supremacy and Billions at Stake.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.