സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കട‌ുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അ‍ജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു

സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കട‌ുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അ‍ജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കട‌ുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അ‍ജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോവിയറ്റ് യൂണിയൻ തകരും മുൻപ് യുഎസുമായി കട‌ുത്ത ശീതസമരത്തിലായിരുന്നു. രണ്ടു ചേരികളായി, ആയുധങ്ങൾ ആവുന്നത്ര ശേഖരിച്ചെങ്കിലും പ്രത്യക്ഷയുദ്ധം നടന്നില്ല. അതേ അവസ്ഥയാണ് എഐ രംഗത്തും. രണ്ടാം ശീതസമരമെന്നാണ് ഇതിനെ നിരീക്ഷകർ വിളിക്കുന്നത്. ലോകരാഷ്ട്രീയത്തിൽ എഐ മത്സരം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. എഐ ശേഷി ശക്തിയുടെ ചിഹ്നമായിട്ടു കാലം കുറച്ചായി. സാമ്പത്തികശേഷിയും സൈനികബലവും നോക്കി മാത്രമല്ല, ചിപ്പുകളുടെയും ഡേറ്റ സെറ്റുകളുടെയുമൊക്കെ എണ്ണം പരിഗണിച്ചുമാണ് ഇപ്പോൾ രാജ്യശക്തി അളക്കുന്നത്. 1200 കോടി ഡോളറാണു യുഎസ് പ്രതിരോധ സ്ഥാപനം പെന്റഗൺ എഐയിൽ മുടക്കിയിട്ടുള്ളത്.

ഒളിഞ്ഞും തെളിഞ്ഞുമുള്ള സർക്കാർ പദ്ധതികളിലൂടെയും സ്വകാര്യമേഖലയിലെ വമ്പന്മാരിലൂടെയുമാണ് യുഎസ് കളംപിടിക്കാൻ ശ്രമിക്കുന്നത്. ലക്ഷം കോടി ഡോളർ പദ്ധതികളാണ് അ‍ജൻഡയിൽ. വാവെയ്, ബെയ്ദു, ടെൻസന്റ് തുടങ്ങിയ സ്വകാര്യകമ്പനികൾക്കുമേൽ ചൈനീസ് സർക്കാരിനു സ്വാധീനമുണ്ട്. 140 കോടി ജനങ്ങളുടെ ഡേറ്റയും ഈ കമ്പനികൾ ഉപയോഗിക്കുന്നു. എഐയെ ‘മനുഷ്യത്വത്തോടെ’ വികസിപ്പിക്കാനാണ് യൂറോപ്യൻ യൂണിയന്റെ ശ്രമം. എഐ രംഗത്തു ശക്തമായ നിയന്ത്രണവും നയങ്ങളും വേണമെന്നും അവർ ആവശ്യപ്പെടുന്നു. ഇന്ത്യയും ഇസ്രയേലും ദക്ഷിണ കൊറിയയും ഈ മേഖലയിൽ ശക്തികാട്ടുന്നുണ്ട്.

(Representative Image by Think Hub Studio / iStockPhoto)
ADVERTISEMENT

∙ പൊന്നുംവിലയുള്ള ചിപ്പുകൾ

ചൈനയുടെ എഐ വളർച്ച തടയാൻ യുഎസ് 2022ൽ പല വമ്പൻ ചൈനീസ് കമ്പനികളെയും വിലക്കുപട്ടികയിൽപെടുത്തി. യുഎസിൽനിന്നുള്ള ചിപ് കയറ്റുമതി നിരോധിച്ചു. 2024ൽ ഇതു ശക്തമാക്കി. യുഎസും ചൈനയും തമ്മിൽ ഇപ്പോഴുള്ള വ്യാവസായിക സംഘർഷം കാര്യങ്ങൾ കൂട്ടിക്കുഴച്ചിട്ടുണ്ട്. യുഎസ് നടപടിമൂലം ചിപ്പുകളുമായി ബന്ധപ്പെട്ട് വലിയ ബ്ലാക്‌മാർക്കറ്റ് ചൈന കേന്ദ്രീകരിച്ച് രൂപംകൊണ്ടു. ജപ്പാൻ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വഴി ചൈനയിലേക്കു ചിപ്പുകൾ അനധികൃതമായി കടത്തി. വിലക്കുപട്ടികയിലുള്ള ചൈനീസ് കമ്പനികൾ വ്യാജ അനുബന്ധ കമ്പനികൾ സ്ഥാപിച്ചും ചിപ്പുകൾ ശേഖരിച്ചു.

കുറഞ്ഞ കംപ്യൂട്ടിങ് ശേഷിയിൽ എഐ വികസിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. നല്ല ഉദാഹരണമാണ് ഡീപ്‌സീക്. ചിപ് നിർമാണത്തിനായി തങ്ങളുടെ സ്വന്തം കമ്പനികളെയും സർക്കാർ പ്രോത്സാഹിപ്പിച്ചു. എസ്എംഐസി (സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷനൽ കോർപറേഷൻ) എന്ന കമ്പനി സ്ഥാപിച്ചത് അങ്ങനെ. എങ്കിലും, ഇപ്പോഴും ചിപ് വിപണിയിലെ ഭീമൻ ചൈനയുടെ അയൽരാഷ്ട്രവും ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്നതുമായ തയ്‌വാനാണ്. ലോകത്തെ 70% ചിപ്പുകളും നിർമിക്കുന്നത് അവരാണ്. ചൈനയും തയ്‌വാനുമായി യുദ്ധമുണ്ടായാൽ ചിപ് രംഗത്തെ അതാകെ ഉലയ്ക്കും.

ഇപ്പോഴും ചിപ് വിപണിയിലെ ഭീമൻ ചൈനയുടെ അയൽരാഷ്ട്രവും ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്നതുമായ തയ്‌വാനാണ്. (Photo Arranged)

∙ എഐ പടക്കളം

ADVERTISEMENT

പ്രതിരോധരംഗത്തു വലിയ വിപ്ലവങ്ങൾക്കാണ് എഐ വഴിയൊരുക്കുന്നത്. മനുഷ്യനിയന്ത്രണം വേണ്ടാത്ത എഫ്–35 ജെറ്റ് വിമാനങ്ങൾ യുഎസ് വികസിപ്പിച്ചു. യുഎസ് സൈന്യത്തിന്റെ ഭാഗമായ ഡർപ (ഡിഫൻസ് അഡ്വാൻസ്ഡ് റിസർച് പ്രോജക്ട് ഏജൻസി) എഐ സാങ്കേതികവിദ്യയ്ക്കു വലിയ തുക നൽകുന്നുണ്ട്. ഡ്രോണുകളിലും സൈബർ പ്രതിരോധത്തിലും എഐ ഉപയോഗിക്കാനാണു നീക്കം. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ ചൈന അണിനിരത്തിക്കഴിഞ്ഞു. യുഎസ് ആശങ്കയോടെയാണ് ഇതു നോക്കിക്കാണുന്നത്.

എഐയിൽ സ്വയം പര്യാപ്തത നേടാൻ ചൈന പണം ഒഴുക്കുകയാണ്. ഇതു പല ചിപ് ഉൽപാദകർക്കും ഭീഷണിയാണ്. തയ്‌വാനുനേരെ ചൈനയിൽനിന്നുള്ള യുദ്ധഭീഷണിയും ചിപ് വ്യവസായത്തിൽ കരിനിഴൽ വീഴ്ത്തുന്നു.

എഐ യുദ്ധശക്തിയുടെ പ്രദർശനം യുക്രെയ്നിൽ കണ്ടുകഴിഞ്ഞു. യുക്രെയ്നിനു ലഭിച്ചിട്ടുള്ള യുഎസ് നിർമിത എഐ ഡ്രോണുകൾ റഷ്യയ്ക്കു തലവേദനയാണ്. അറ്റ്ലസ് എന്ന സ്വയംനിയന്ത്രിത ആക്രമണസംവിധാനം ഘടിപ്പിച്ച യുഎസ് ടാങ്ക് കരയുദ്ധ ഉപകരണങ്ങളിലെ എഐയുടെ തെളിവാണ്. ഇസ്രയേൽ ഈ മേഖലയിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സൈബർ യുദ്ധമുറകളിലും യുഎസും ചൈനയും എഐ യഥേഷ്ടം ഉപയോഗിക്കുന്നു; റഷ്യയും സമൂഹമാധ്യമ പ്രചാരണത്തിന് ഇതുപയോഗിക്കുന്നുണ്ട്. എഐ സഹായത്തോടെ പവർഗ്രിഡുകളും വാണിജ്യശൃംഖലകളുമൊക്കെ ഹാക്ക് ചെയ്യുന്ന യുദ്ധരീതികളും ലോകത്തുണ്ട്. ഒരു ബുള്ളറ്റ്പോലും ഉതിർക്കാതെ ഒരു രാഷ്ട്രത്തെയാകെ സ്തംഭിപ്പിക്കാൻ ഇതുവഴി സാധിക്കും.

അറ്റ്ലസ് സംവിധാനം ഘടിപ്പിച്ച യുഎസ് ടാങ്ക്. (Photo Arranged)

∙ ഇ– കോളനിവത്കരണം

ലോകരാഷ്ട്രങ്ങൾ വീണ്ടുമൊരു കോളനിവത്കരണത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം; ഇലക്ട്രോണിക് കോളനിവത്കരണത്തെ. വമ്പൻ രാഷ്ട്രങ്ങളുടെയും കമ്പനികളുടെയും എഐ, ഐടി ഉപകരണ ഉൽപാദനം നടത്തുന്ന കോളനികളായി പല രാജ്യങ്ങളും മാറാൻ എഐ കിടമത്സരം വഴിയൊരുക്കാം. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ചിപ്പുകൾക്കുവേണ്ടിയുള്ള സെമി കണ്ടക്ടറുകൾ ലക്ഷ്യമിട്ട് ചൈന വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. എഐയോടു പുറംതിരിഞ്ഞുനിന്നിട്ടു കാര്യമില്ലെന്നും ആ വിദ്യയിൽ കഴിയുന്നത്ര മുന്നേറുകയാണു മികച്ച പ്രതിരോധമെന്നും വിദഗ്ധർ പറയുന്നു.

ADVERTISEMENT

∙ എഐ ചേരികൾ

വിവിധ ചേരികളായി എഐ രംഗം വിഘടിക്കപ്പെട്ടേക്കാമെന്ന പേടിയും ഇപ്പോഴുണ്ട്. ഇന്റർനെറ്റിന്റെ കാര്യത്തിൽ സങ്കുചിതത്വം ചൈനയുടെ കൂടെപ്പിറപ്പാണ്. ദ് ഗ്രേറ്റ് ഇന്റർനെറ്റ് ഫയർവാൾ പോലെയുള്ള അതിശക്തമായ ഇന്റർനെറ്റ് സെൻസറിങ് സംവിധാനത്തിലൂടെ ഇന്റർനെറ്റ് രംഗത്തു കോട്ട കെട്ടിയവരാണ് അവർ. എഐയിലും ചൈന ഈ രീതി തുടരുന്നു. മറ്റു രാജ്യങ്ങൾക്കും തങ്ങളുടേതായ താൽപര്യങ്ങളുണ്ട്. ഇത് ‘എഐ ചേരി’കൾക്കു വഴിയൊരുക്കുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡവലപ്മെന്റ് കഴിഞ്ഞവർഷം മുന്നറിയിപ്പു നൽകിയിരുന്നു. ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും എഐ വിദഗ്ധരെ കൊത്തിക്കൊണ്ടുപോകാൻ മത്സരിക്കുകയാണ് രാജ്യങ്ങൾ. വിദഗ്ധരുടെ അഭാവം പല രാജ്യങ്ങളുടെയും പ്രതിസന്ധിയാണ്.

ഡോ. ക്രിസ് മില്ലർ (Photo Arranged)

∙ ചൈന സ്വയംപര്യാപ്തരല്ല

എഐ നിരീക്ഷകനും യുഎസിലെ ടഫ്റ്റ്സ് സർവകലാശാല പ്രഫസറും ‘ചിപ് വാർ’ എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവുമായ ഡോ. ക്രിസ് മില്ലർ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.  ഡീപ്സീക് എന്ന എഐ സംവിധാനം കുറഞ്ഞചെലവും കൂടിയ മികവുംകൊണ്ട് ലോകത്തെയാകെ ഞെട്ടിച്ചെങ്കിലും ചൈന സ്വയംപര്യാപ്തമായിട്ടില്ലെന്ന് ക്രിസ് മില്ലർ. യുഎസിന്റെ ചിപ്പുകൾ ഉപയോഗിച്ചുതന്നെയാണ് ഡീപ്സീക് പരിശീലിക്കപ്പെട്ടതെന്നതാണു കാരണം.

? എഐ യുദ്ധത്തിൽ ഡീപ്സീക് എന്തു മേൽക്കൈയാണ് ചൈനയ്ക്കു നൽകുക.

തുടരെയുള്ള പരിഷ്കരണനടപടികൾ മൂലം ലോകവ്യാപകമായി എഐ സംവിധാനങ്ങളുടെ ചെലവു കുറഞ്ഞിട്ടുണ്ട്. ഡീപ്സീക്കിന്റെ കാര്യത്തിലും അതാണു സംഭവിച്ചത്. അതു സ്വയംപര്യാപ്തതയുടെ ലക്ഷണമല്ല. എന്നാൽ, ശേഷികുറഞ്ഞ ചിപ്പുകൾ ഉപയോഗിച്ചും എഐ ശേഷി ഉയർത്താമെന്നു ഡീപ്സീക് തെളിയിച്ചു.

? സെമികണ്ടക്ടർ ചിപ് വ്യവസായത്തിൽ ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങള്‍...

രാജ്യാന്തര ചിപ് രാഷ്ട്രീയം തന്നെ പ്രധാനപ്രശ്നം. സ്വയം പര്യാപ്തത നേടാൻ ചൈന പണം ഒഴുക്കുകയാണ്. ഇതു പല ചിപ് ഉൽപാദകർക്കും ഭീഷണിയാണ്. തയ്‌വാനുനേരെ ചൈനയിൽനിന്നുള്ള യുദ്ധഭീഷണിയും ചിപ് വ്യവസായത്തിൽ കരിനിഴൽ വീഴ്ത്തുന്നു.

നാളെ: എഐയും മനുഷ്യരും

English Summary:

AI Cold War Intensifies Global Competition for Technological Supremacy, Impacting Geopolitics and Raising Concerns about Weaponization and Economic Inequalities.