സുധാകരനെ പിണക്കാൻ വയ്യ, ‘യുവ’ പരീക്ഷണത്തിന് ധൈര്യവുമില്ല; കോണ്‍ഗ്രസിനെ രക്ഷിക്കുമോ അഹമ്മദാബാദ് ‘യുദ്ധ പ്രഖ്യാപനം?’

Mail This Article
ഡിസിസി പ്രസിഡന്റുമാർക്കു കൂടുതൽ അധികാരവും പ്രവർത്തനസ്വാതന്ത്ര്യവും കൊടുക്കാനുള്ള അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസിലടക്കം സമ്മിശ്രചർച്ചയ്ക്കാണ് കാരണമാകുന്നത്. പാർട്ടിയിൽ എല്ലാം ഇതുവരെ തീരുമാനിച്ചിരുന്ന ഹൈക്കമാൻഡിന് പഴയ ‘കമാൻഡ്’ ഇല്ലെന്ന തിരിച്ചറിവും അധികാരം താഴേക്കു കൈമാറാനുള്ള ഈ തീരുമാനത്തിനു പിന്നിലുണ്ട്. മറിച്ചൊരു ചർച്ചയ്ക്കും ഇതു കാരണമായിട്ടുണ്ട്. അധികാരമെല്ലാം ഡിസിസികൾ കവർന്നാൽ പിസിസികളുടെ വിലയെന്താകും? പ്രഖ്യാപനം അഹമ്മദാബാദിലായിരുന്നെങ്കിലും ഡിസംബറിൽ ബെളഗാവിയിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗത്തിലാണ് ആശയം രൂപപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അതു മുൻനിർത്തി റിപ്പോർട്ട് തയാറാക്കി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ചേർന്ന് ഈ തീരുമാനത്തിലേക്കു പാർട്ടിയെ നയിച്ചു. ബെളഗാവിക്കും അഹമ്മദാബാദിനും ഇടയിൽ മാർച്ച് 27, ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി രാജ്യത്തെ മുഴുവൻ