‘മന്ത്രി സജിക്ക് മുഖ്യം ചെമ്മീൻകൃഷി; മണൽ വാരുന്നത് സ്പൂണിൽ’; അദാനിക്ക് 5 മീറ്റർ; മുതലപ്പൊഴിയിൽ എന്താണ് സംഭവിക്കുന്നത്?

Mail This Article
മരണക്കെണിയായിരുന്ന മുതലപ്പൊഴിയുടെ മേല്‍ മല പോലെ മണ്ണു മൂടുക കൂടി ചെയ്തതോടെ മണ്‍സൂണ്‍ പ്രതീക്ഷകള്‍ തകരുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. നൂറുകണക്കിനു ബോട്ടുകളും വള്ളങ്ങളുമാണ് കടലില്‍ പോകാന്‍ കഴിയാതെ പൊഴിയുടെ മറുഭാഗത്തു കുടുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാന്‍ സീസണ് കാത്തിരിക്കുന്ന തീരത്ത് കടുത്ത നിരാശയാണ് നിഴലിക്കുന്നത്. നൂറുകണക്കിനാളുകള്‍ അണിനിരന്ന വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് തോട് വൃത്തിയാക്കാന്‍ പോലും ശേഷിയില്ലാത്ത ഡ്രജറും മലപോലെ കൂടിക്കിടക്കുന്ന മണ്ണ് നീക്കാന്‍ ഒരു എസ്കവേറ്ററും മാത്രം. ഏതു വിധേനയും പൊഴി മുറിച്ച് തടിതപ്പാനുള്ള നീക്കങ്ങളാണ് സ്ഥലത്തുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും അവരുടെ വാക്കുകളില്‍നിന്നു വ്യക്തം. മുതലപ്പൊഴി പാലത്തിനു മുകളില്‍നിന്നു നോക്കുമ്പോള്‍ ഒരുഭാഗത്തു വലിയ മണല്‍ഭിത്തിയും മറുഭാഗത്തു കെട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു ബോട്ടുകളും. രണ്ടിനുമിടയില്‍ പട്ടിണിയില്‍ വലഞ്ഞ് ദുരിതത്തിന്റെ തീരാക്കഥകള്‍ പങ്കുവച്ച് തീരവാസികള്‍. ‘പൊരിവെയിലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന വിശാലമായ ആ മണല്‍ത്തിട്ട കണ്ടോ. അതുവഴിയാണ് വലിയ ബോട്ടുകളിലും വള്ളങ്ങളിലും അന്നത്തെ അന്നത്തിനു വഴിതേടി ഞങ്ങള്‍ കടലില്‍ പോയിരുന്നത്. ടണ്‍ കണക്കിനു മണല്‍ കയറി പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. ഏതാണ്ട് ഇരുന്നൂറോളം ബോട്ടുകളും വള്ളങ്ങളും ഇപ്പുറത്തു കുടുങ്ങിയതോടെ തീരമേഖലയാകെ വറുതിയിലേക്കു പോകുകയാണ്. അപ്പോഴാണ് ലോങ് ബൂം എസ്കവേറ്റര്‍ എത്തിച്ച്