ഇനി എല്ലാം വെളിപ്പെടുത്താനാകില്ല; ‘വ്യക്തിഗത’ ഇടപെടലുമായി കേന്ദ്രം; വിവരാവകാശത്തെ അട്ടിമറിക്കാൻ ഭേദഗതി

Mail This Article
പാർലമെന്റ് പാസാക്കിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം (ഡിപിഡിപി) 2023 ഓഗസ്റ്റ് 11ന് ആണ് ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. എങ്കിലും, ഇനിയും പ്രാബല്യത്തിലായിട്ടില്ല. എന്നാൽ, നിയമത്തിലെ ഒരു വ്യവസ്ഥ ഇപ്പോൾ വലിയ ആശങ്കയ്ക്കു കാരണമായിരിക്കുന്നു. 2005ൽ പാസാക്കിയ വിവരാവകാശ നിയമത്തിലെ ‘വ്യക്തിഗത വിവരങ്ങൾ’ സംബന്ധിച്ച വ്യവസ്ഥയ്ക്ക് ഡിപിഡിപി നിയമത്തിലെ 44(3) വകുപ്പിലൂടെ കൊണ്ടുവന്ന ഭേദഗതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ചതാണ് ഡിപിഡിപി നിയമം. വിവരങ്ങളെ ഡിജിറ്റൽ, ഡിജിറ്റൽ അല്ലാത്തത് എന്നിങ്ങനെ വേർതിരിച്ചുള്ളതല്ല വിവരാവകാശ നിയമം. അതുകൊണ്ടുതന്നെ, വിവരാവകാശ നിയമത്തിലെ പൊതുസ്വഭാവമുള്ള വ്യവസ്ഥയെ ഡിപിഡിപി നിയമത്തിലൂടെ ഭേദഗതി ചെയ്യുന്നതു ശരിയാണോ എന്ന ചോദ്യം പ്രസക്തം. ഏതൊക്കെ വിവരങ്ങൾ ‘വെളിപ്പെടുത്തേണ്ടാത്ത’ ഗണത്തിൽപെടുന്നുവെന്നതാണ് വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ്. അതിലെ 8(1)(ജെ) ഉപവകുപ്പിലാണ് ‘വ്യക്തിഗത വിവരങ്ങൾ’ പരാമർശിക്കുന്നത്. അതനുസരിച്ച്, പൊതുതാൽപര്യവുമായോ പൊതുപ്രവർത്തനവുമായോ