2025 മാര്‍ച്ച്‌ 31. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ വൻ ചലനമുണ്ടാക്കാവുന്ന ഒരു വിധി പാരിസിലെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ചു. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (National Rally അഥവാ RN) എന്ന പാര്‍ട്ടിയുടെ നേതാവ് മരീൻ ലെ പെൻ 2004 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 41 ലക്ഷം യൂറോയോളം (ഏകദേശം 39 കോടി രൂപ) വരുന്ന പൊതുപണം ദുരുപയോഗം ചെയ്തെന്നു കോടതി കണ്ടെത്തി. ഇതിനുള്ള ശിക്ഷയായി നാലു വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം യൂറോ (ഏകദേശം 97 ലക്ഷം രൂപ) പിഴയും ഒപ്പം അഞ്ചു കൊല്ലത്തേക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അയോഗ്യതയും കോടതി വിധിച്ചു. ഈ വിധി പ്രാബല്യത്തില്‍ വന്നാല്‍ 2027ല്‍ ഫ്രാന്‍സില്‍ നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലെ പെനിന്നു മത്സരിക്കാന്‍ സാധിക്കില്ല. ഇത്രയും വലിയ കടുത്ത ശിക്ഷ ലഭിക്കാന്‍ തക്ക എന്തു കുറ്റമാണ്‌ ലെ പെന്‍ ചെയ്തത്‌? 2004 മുതല്‍ 2016 വരെയുള്ള സമയം സ്വന്തം കക്ഷിയിലെ അംഗങ്ങള്‍ യൂറോപ്യൻ പാര്‍ലമെന്റില്‍ ജോലി ചെയ്യുകയാണെന്ന വ്യാജരേഖ സൃഷ്ടിക്കുകയും ഇവിടെ നിന്നുള്ള പണം സ്വന്തം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയെന്നുമാണ് ലെ പെന്നിന്‌ എതിരായ ആരോപണം. കോടതി നടപടികള്‍ക്കു മേൽനോട്ടം വഹിച്ച ജഡ്ജ്‌ ബെനഡിക്ട് ഡി പെര്‍ത്തൂസ്‌ പുറപ്പെടുവിച്ച 152 പേജുള്ള വിധിന്യായത്തില്‍ ഈ ആരോപണം പൂര്‍ണമായും തെളിഞ്ഞെന്നു കണ്ടെത്തി. യൂറോപ്യൻ പാര്‍ലമെന്റില്‍ തന്റെ സഹായി ആയി പ്രവര്‍ത്തിച്ചെന്നു ലെ പെന്‍ സാക്ഷ്യപ്പെടുത്തിയ വ്യക്തികൾ

loading
English Summary:

Le Pen's Guilty Verdict cause a Political Earthquake in France - Global Canvas Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com