രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമായിക്കഴിഞ്ഞു. ആശാ പ്രവർത്തകർക്ക് നൂറു രൂപ പോലും കൂട്ടിനൽകാതെയും അങ്കണവാടി ജീവനക്കാരുടെയും വനിതാ സിവിൽ പൊലീസ് ഓഫിസർ ഉദ്യോഗാർഥികളുടെയും പ്രതിഷേധ സ്വരങ്ങൾ കേൾക്കാതെയുമാണ് സർക്കാർ കോടികൾ മുടക്കി വർഷാവർഷം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നു.
ഇത്രയും ആർഭാടമായി ആഘോഷിക്കാൻ മാത്രം ഈ നാലുവർഷത്തിൽ സർക്കാർ ചെയ്തത് എന്തെല്ലാമാണ്? കൈപൊള്ളിയതെവിടെയെല്ലാം? ബാക്കിയുള്ള ഒരു വർഷം മുന്നിലുള്ള വെല്ലുവിളികൾ എന്തെല്ലാമാണ്? ആഘോഷങ്ങൾക്കിടെ സർക്കാർ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസർകോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. (Photo: Facebook/PinarayiVijayan)
Mail This Article
×
കേരളത്തിൽ ഒരു മുഖ്യമന്ത്രി തുടർച്ചയായി 10 വർഷം തികയ്ക്കുകയെന്ന അപൂർവ നേട്ടത്തിലേക്കാണു പിണറായി വിജയൻ മേയ് മാസം പ്രവേശിക്കുക. അതിനു മുന്നോടിയായി സർക്കാരിന്റെ നാലാം വാർഷികാഘോഷം തുടങ്ങിക്കഴിഞ്ഞു. മൂന്നാം വാർഷികാഘോഷത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സിന്റെ അത്ര ‘പൊലിമ’ ഇല്ലെങ്കിലും നാലാം വാർഷികത്തിലും സർക്കാർ ആഘോഷം കുറയ്ക്കുന്നില്ല.
വാർഷികാഘോഷങ്ങൾ സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രസക്തിയുള്ളതല്ല. ഒന്നാം പിണറായി സർക്കാർ വന്നശേഷമാണ് ഇടതു സർക്കാർ ഓരോ വർഷവും പൂർത്തിയാക്കുന്നതിന് ഇത്രയും വലിയ പ്രാധാന്യം കൽപിച്ചുവരുന്നത്. 99 എംഎൽഎമാരുടെ പിന്തുണയോടെ അഞ്ചുവർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സംബന്ധിച്ച് ഓരോ വർഷവും പിന്നിടുകയെന്നത് ഒട്ടും വെല്ലുവിളിയുള്ള കാര്യമല്ല. പിന്നെ എന്തിനാണ് ഇത്രയും ആർഭാടമായ വാർഷികാഘോഷം?
സർക്കാരിന്റെയും മുന്നണിയുടെയും, പ്രത്യേകിച്ച് മുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ
English Summary:
The Second Pinarayi government's fourth anniversary celebrations have already begun in Kerala, Pinarayi Vijayan nears a decade as Kerala CM is marked by both achievements and controversies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.