കൊല്ലപ്പട്ടികകളും വംശാവലികളും യുദ്ധക്കണക്കുകളും നിറഞ്ഞ വിരസമായ ചരിത്രത്തെ രസകരവും വിചിത്രവുമായ മനുഷ്യകഥകളിലേക്കു വിമോചിപ്പിച്ച ചരിത്രകാരനാണ് എം.ജി.എസ്.നാരായണന്. തത്വചിന്തയും സാമ്പത്തികശാസ്ത്രവും ഉള്‍ക്കൊള്ളിച്ച് ചരിത്രത്തെ ഒരു സാമൂഹികശാസ്ത്രമാക്കി വളര്‍ത്തിയതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു.
രാഷ്ട്രീയനിലപാടുകളിൽ തെറ്റിദ്ധരിക്കപ്പെട്ടയാൾ കൂടിയായിരുന്നു അദ്ദേഹം. ഒരു പാർട്ടിയോടും ആമുഖ്യം പുലർത്തുന്നില്ലെന്ന് ആവർത്തിച്ചിട്ടും മാർക്സിസത്തെ വിമർശിച്ചതോടെ ഇടതുവിരുദ്ധനെന്നും വലതുപക്ഷ, സംഘ അനുഭാവിയെന്നും മാറിമാറി ചാപ്പ കുത്തപ്പെട്ടു. എവിടെയാണ് കേരള ചരിത്രത്തിൽ എംജിഎസ് നാരായണന്റെ സ്ഥാനം? അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ പ്രസക്തിയെന്ത്? എന്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം ?
എംജിഎസ് നാരായണൻ (ചിത്രം: റസ്സൽ ഷാഹുൽ/ മനോരമ)
Mail This Article
×
മിത്തുകളിലും ഐതിഹ്യങ്ങളിലും കുടുങ്ങിക്കിടന്ന കേരള ചരിത്രത്തെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിമോചിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്ത ചരിത്രകാരനാണ് എംജിഎസ് നാരായണന്. കേരളോല്‍പത്തിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി വസ്തുതകളുടെയും യാഥാര്‍ഥ്യത്തിന്റെയും അടിസ്ഥാനത്തില്‍ മൗലിക സിദ്ധാന്തം രൂപീകരിച്ച വിപ്ലവകാരി. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സഹായമോ സമ്മര്‍ദമോ ഇല്ലാതെ സ്വതന്ത്രപാതയില് മുന്നേറിയാണ് എംജിഎസ് പുതിയ ചരിത്രം രചിച്ചത്.
എന്നാല്‍ പൊതുസമൂഹം എംജിഎസിനെ പലപ്പോഴും കണ്ടതും മനസ്സിലാക്കിയതും മാര്‍ക്സിസ്റ്റ് വിമര്‍ശകനായി മാത്രമായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചതോടെ ആര്‍എസ്എസ് ബന്ധുവായും ബിജെപി അനുഭാവിയായിപ്പോലും അദ്ദേഹത്തെ കള്ളിതിരിക്കാനും ശ്രമങ്ങളുണ്ടായി. മാര്‍ക്സിസത്തെ ശക്തമായി വിമര്‍ശിച്ചതിനാല്‍ കടുത്ത കോണ്‍ഗ്രസ് അനുഭാവിയെന്ന ആക്ഷേപവും എംജിഎസ് കേള്‍ക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ആരാണ് എംജിഎസ് ? ഏതു പക്ഷത്തോടാണ് എംജിഎസിന്റെ അനുഭാവം ?
English Summary:
The Independent Historian: M.G.S. Narayanan's Life and Legacy, A Critical Analysis of his Political Position.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.