മിത്തുകളിലും ഐതിഹ്യങ്ങളിലും കുടുങ്ങിക്കിടന്ന കേരള ചരിത്രത്തെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിമോചിപ്പിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്ത ചരിത്രകാരനാണ് എംജിഎസ് നാരായണന്‍. കേരളോല്‍പത്തിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി വസ്തുതകളുടെയും യാഥാര്‍ഥ്യത്തിന്റെയും അടിസ്ഥാനത്തില്‍ മൗലിക സിദ്ധാന്തം രൂപീകരിച്ച വിപ്ലവകാരി. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സഹായമോ സമ്മര്‍ദമോ ഇല്ലാതെ സ്വതന്ത്രപാതയില്‍ മുന്നേറിയാണ് എംജിഎസ് പുതിയ ചരിത്രം രചിച്ചത്. എന്നാല്‍ പൊതുസമൂഹം എംജിഎസിനെ പലപ്പോഴും കണ്ടതും മനസ്സിലാക്കിയതും മാര്‍ക്സിസ്റ്റ് വിമര്‍ശകനായി മാത്രമായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍വന്ന സര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചതോടെ ആര്‍എസ്എസ് ബന്ധുവായും ബിജെപി അനുഭാവിയായിപ്പോലും അദ്ദേഹത്തെ കള്ളിതിരിക്കാനും ശ്രമങ്ങളുണ്ടായി. മാര്‍ക്സിസത്തെ ശക്തമായി വിമര്‍ശിച്ചതിനാല്‍ കടുത്ത കോണ്‍ഗ്രസ് അനുഭാവിയെന്ന ആക്ഷേപവും എംജിഎസ് കേള്‍ക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ആരാണ് എംജിഎസ് ? ഏതു പക്ഷത്തോടാണ് എംജിഎസിന്റെ അനുഭാവം ?

loading
English Summary:

The Independent Historian: M.G.S. Narayanan's Life and Legacy, A Critical Analysis of his Political Position.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com