എഐസിസി സെക്രട്ടറിയായ പി.സി.വിഷ്ണുനാഥ് കോൺഗ്രസിലെ ശ്രദ്ധേയ സാന്നിധ്യവും ശബ്ദവുമാണ്. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന വിഷ്ണുനാഥ് നിയമസഭയിലും പുറത്തും കാര്യങ്ങൾ പഠിച്ച് തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നതിലും വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിലും ശ്രദ്ധിക്കുന്നു. രാഷ്ട്രീയശരികളുടെ ഈ പുതിയ കാലത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുകയും അതു കോൺഗ്രസ് പകർത്തണമെന്നും ആഗ്രഹിക്കുന്ന നേതാക്കളിൽ ഒരാൾ. കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗമായി തുടരുമ്പോൾതന്നെ എഐസിസി ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഫലപ്രദമായി നിർവഹിക്കാനും ഈ യുവ നേതാവ് സമയം കണ്ടെത്തുന്നു. ഉമ്മൻചാണ്ടിയുടെ ഈ ശിഷ്യൻ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാക്കളെയും ചെറുപ്പക്കാരെയും കൂട്ടിയിണക്കുന്ന കണ്ണി കൂടിയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ് കടക്കുമ്പോൾ പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന സംഘടനാതലത്തിലെ അനിശ്ചിതാവസ്ഥയെക്കുറിച്ചു പാർട്ടിയിലെ പലരും രഹസ്യമായി പങ്കുവയ്ക്കുന്ന ആകുലത ഈ അഭിമുഖത്തിൽ വിഷ്ണുനാഥ് തുറന്നു പറയുന്നു. സംഘടനാ തലത്തിൽ എഐസിസി ഉദ്ദേശിക്കുന്ന വൻ ശൈലീമാറ്റത്തെക്കുറിച്ചും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ പി.സി.വിഷ്ണുനാഥ് സംസാരിക്കുന്നു.

loading
English Summary:

Congress's Future in Kerala: AICC Secretary P.C. Vishnunath Speaks on Kerala's Political Landscape and Congress's Organizational Changes in Crossfire Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com